വയോധികയ്ക്കുനേരെ മനുഷ്യാവകാശലംഘനം
Monday, July 1, 2024 1:09 AM IST
പുതുക്കാട്: വരന്തരപ്പിള്ളി മുപ്ലിയത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോധികയ്ക്കുനേരെ മനുഷ്യാവകാശ ലംഘനം. മുപ്ലിയം ആരോടിവീട്ടിൽ 75 വയസുള്ള കല്ല്യാണിയാണ് സർക്കാരിന്‍റെ അവഗണനയേറ്റ് ദുരിതമനുഭവിക്കുന്നത്.

കർഷകതൊഴിലാളിയായ കല്യാണി ക്ഷേമനിധിയിൽ മുടക്കമില്ലാതെ പണമടച്ചിരുന്നു. 60 വയസ് കഴിഞ്ഞാൽ ലഭിക്കേണ്ട പെൻഷനുവേണ്ടിയുള്ള കാത്തിരിപ്പ് 15 വർമായി ഇപ്പോഴും തുടരുകയാണ്. കാഴ്ചശക്തി കുറഞ്ഞ കല്യാണിക്ക് തിമിര ശസ്ത്രക്രിയ നടത്താനും പണമില്ലാത്ത അവസ്ഥയാണ്. ക്ഷേമനിധിയുണ്ടെന്ന കാരണത്താല്‍ സര്‍ക്കാരിന്‍റെ മറ്റ് പെന്‍ഷനുകളും ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.

35 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച കല്ല്യാണി മകന്‍റെകൂടെയാണ് താമസം. 2015ല്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്നു ലഭിച്ച തുകയും ബാങ്കില്‍നിന്നു ലോണുമെടുത്താണ് കയറികിടക്കാന്‍ ഒരു കൊച്ചുവീട് പണിതത്. എന്നാല്‍ ആ വീടും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ഇവരുടെ ദുരവസ്ഥയറിഞ്ഞെത്തിയ പൊതുപ്രവർത്തകനായ കെ.ജി. രവീന്ദ്രനാഥ് ക്ഷേമനിധി ഓഫീസിൽ പരാതി നൽകിയെങ്കിലും കല്യാണിയുടെ പെൻഷനുമായി ബന്ധപ്പെട്ട യാതൊരു രേഖയും ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

പിന്നീട് ക്ഷേമനിധിയിൽ പണമടച്ചതിന്‍റെ രശീത് സമർപ്പിച്ചപ്പോൾ മുൻഗണനാപ്രകാരം പെൻഷൻ ലഭിക്കുമെന്നും അതിന് കാലതാമസം നേരിടുമെന്നാണ് അറിയിച്ചത്. ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം പെൻഷൻ നിഷേധിക്കപ്പെട്ട കല്യാണിയുടെ ദുരവസ്ഥ രവീന്ദ്രനാഥ് മനുഷ്യാവകാശ കമ്മീഷന്‍റെ ശ്രദ്ധയിൽ എത്തിക്കുകയായിരുന്നു. കമ്മീഷൻ ഇടപെട്ടതോടെ ഒരു തവണ ഇവർക്ക് പെൻഷൻ ലഭിച്ചു. പിന്നീട് അതും ഇല്ലാതായി.

ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ദുരിതക്കയത്തിലായ കല്യാണിക്ക് അർഹമായ പരിഗണനനൽകി മുടങ്ങിക്കിടക്കുന്ന മുഴുവൻ പെൻഷൻ തുകയും നൽകണമെന്നാണ് ആവശ്യം.