കുരുക്കൊഴിയാതെ പാലാരിവട്ടം-കാക്കനാട് പാത
Sunday, September 29, 2024 3:46 AM IST
കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പാലാരിവട്ടം-കാക്കനാട് പാതയില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷം. ഓഫീസ് സമയങ്ങളിൽ മാത്രമല്ല എപ്പോഴും ദുരിതപൂര്‍ണമാണ് ഇതിലൂടെയുള്ള യാത്ര. രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും സുഗമമായി കടന്നുപോകാനാകാത്ത അവസ്ഥയാണ്. ഗതാഗതം തിരിച്ചുവിടാന്‍ നിര്‍ദേശിച്ചിട്ടുള്ള സമാന്തര റോഡുകളിലും കുരുക്ക് രൂക്ഷമാണ്.

മെട്രോ കാക്കനാട് പാതയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്പ് ചെയ്യേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതാണ് ഇത്രമേൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമെന്നാണ് ജനപ്രതിനിധികൾ അടക്കം പരാതിപ്പെടുന്നത്.

പ്രിപ്പറേറ്ററി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മെട്രോ മാനേജ്‌മെന്‍റ് ഇതൊന്നും പരിഗണിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

ഗതാഗതക്കുരുക്കില്‍പ്പെട്ട് വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്‌കൂളിലെത്താനും, ജീവനക്കാര്‍ക്ക് തൊഴില്‍ സ്ഥാപനങ്ങളിലെത്താനും കഴിയുന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന മേഖലകളിലെ പൊടിശല്യം പരിഹരിക്കാന്‍ വേണ്ട ക്രമീകരണങ്ങളുമില്ല. മേഖലയിലെ വ്യാപാര സ്ഥാപനങ്ങളെയും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.


മെട്രോയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഏകദേശം 258 കോടി രൂപയോളം മുടക്കി 22 റോഡുകളും, നാലു പാലങ്ങളും ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സമാന്ത റോഡുകള്‍ ഗതാഗതയോഗ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ രൂക്ഷമായ ഗതാഗത പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നാണ് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതിഷേധ പ്രകടനം നാളെ

മെട്രോ നിര്‍മാണം നടക്കുന്ന കാക്കനാട് പാതിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാളെ വൈകിട്ട് അഞ്ചിന് ആലിന്‍ചുവട് മുതല്‍ പാലാരിവട്ടം വരെ പ്രതിഷേധ പ്രകടനം നടത്തും. ഹൈബി ഈഡന്‍ എംപി, ഉമാ തോമസ് എംഎല്‍എ, ട്രാക്ക്,

എഡ്രാക്ക്, വ്യാപാരി വ്യവസായി സംഘടന, ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍, ടാക്‌സി ഓട്ടോറിക്ഷാ യൂണിയന്‍ തുടങ്ങി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി.കെ. ജലീല്‍ പറഞ്ഞു.