മൂലമറ്റം: കൂട്ടായ്മയും സൗഹൃദവും വളരുന്നത് പങ്കുവയ്ക്കലിലൂടെയാണെന്ന് കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഡോ.ജോസ് തര്യന് ആന്‍ഡ് മേഴ്സി ജോസ് തര്യന് സ്നേഹവില്ലയുടെ മന്ദിര സമര്‍പ്പണത്തിനു ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗസ്റ്റിന് കാപ്പില്‍ അധ്യക്ഷത വഹിച്ചു.
പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പോഴോളിപറമ്പില്‍ ശിലാസ്ഥാപനം അനാച്ഛാദനം ചെയ്തു. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡീന്‍ കുര്യാക്കോസ് എംപി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, സെന്റ് ജോര്‍ജ് ഫൊറോന വികാരി ഫാ. കുര്യന് കാലായില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം. ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, റോസക്കുട്ടി ഏബ്രഹാം, കുഞ്ഞിത്തൊമ്മന്‍ ഇലഞ്ഞിക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് രൂപത സെക്രട്ടറി ഫ്രാന്‍സിസ് കരിമ്പാനിയില്‍, എഫ്സിഎസ്എച്ച്ജെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റോസ് ചക്കാലക്കുന്നേല്‍, അഗസ്റ്റീനിയന്‍ സിസ്റ്റേഴ്സ് ഡെലഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ബിജി എന്നിവര്‍ പ്രസംഗിച്ചു.
തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, വികാര്‍ ജനറല്‍ ഫാ.തോമസ് പൗവത്തുപറമ്പില് എന്നിവർ പ്രസംഗിച്ചു. സ്നേഹവില്ലയ്ക്ക് സ്ഥലവും മന്ദിരവും നിര്‍മിച്ചു നല്കിയ മേഴ്സി ജോസ് തര്യനെ ഫാ.റോബിന്‍സ് കുഴികോടില്‍ മംഗളപത്രം നല്കി ആദരിച്ചു. തക്കല രൂപത ചാന്‍സിലര്‍ ഫാ.ജോഷി കുളത്തിങ്കല്‍, സ്നേഹവില്ല ഡയറക്ടര്‍ ഫാ.ജിനോയി തോമസ്, പ്രൊക്കുറേറ്റര്‍ ഫാ.ജോണ്സലാല് എന്നിവര്‍ നേതൃത്വം നല്കി. മന്ത്രി റോഷി അഗസ്റ്റിന്, എംഎല്‍എമാരായ പി.ജെ.ജോസഫ്, മാണി സി. കാപ്പന് എന്നിവര്‍ സ്നേഹവില്ല സന്ദര്‍ശിച്ചു.