കുഞ്ഞ് ജൊവാനയ്ക്ക് നാടിന്‍റെ യാത്രാമൊഴി
Tuesday, July 2, 2024 5:33 AM IST
മൂന്നാർ: ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി മരിച്ച ജൊവാനയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയിൽ നടന്ന സംസ്കാരം ചടങ്ങുകളിൽ നൂറു കണക്കിന് ആളുകൾ ജൊവാനയ്ക്ക് ബാഷ്പാഞ്ജലി അർപ്പിച്ചു.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം മികവു തെളിയിച്ചിരുന്ന കൊച്ചുമിടുക്കിക്ക് സമൂഹത്തിന്‍റെ നാനാ തുറകളിൽ ഉള്ളവർ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ജൊവാന പഠിക്കുന്ന കുന്പൻപാറ ഫാത്തിമ മാതാ സ്കൂളിനും അവധി പ്രഖ്യാപിച്ചു.

ജൊവാന പഠിക്കുന്ന സ്കൂളിലെ അധ്യാപകരും സിസ്റ്റേഴ്സും നിറകണ്ണുകളോടെയാണ് പ്രിയ വിദ്യാർഥിനിയെ യാത്രയാക്കിയത്. കിടന്നുറങ്ങിയ ജൊവാന ഉറങ്ങി അല്പ സമയത്തിനകം തന്നെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു.

ശ്വാസം വിടാനാവാതെ പിടഞ്ഞതോടെ മാതാപിക്കാൾ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശുശ്രൂഷകൾ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
മൂന്നാറിലെ സ്ഥിരതാമസക്കാരായിരുന്ന സോജനും കുടുംബവും മൂന്നു വർഷങ്ങൾക്കു മുന്പാണ് അടിമാലിയിലേക്ക് താമസം മാറ്റിയത്. ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം മൂന്നാറിൽ ആയതിനാൽ മൂന്നാറിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തി.

മുൻ എംഎൽഎഎ കെ.മണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എസ്. വിജയകുമാർ, അസിസ്റ്റന്‍റ് എഡ്യൂക്കേഷണൽ ഓഫീസർ ശരവണൻ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മൗണ്ട് കാർമൽ ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. വിൻസെന്‍റ്, പ്രാർഥനകൾക്ക് നേതൃത്വം നൽകി.