ദേശീയപാതയിൽ വൻ മരങ്ങൾ കടപുഴകി വീണു
Tuesday, July 2, 2024 7:11 AM IST
ആലുവ: ശക്തമായി വീശിയടിച്ച കാറ്റിൽ ദേശീയപാതയിൽ ദേശം കുന്നുംപുറത്ത് വൻമരങ്ങൾ കടപുഴകി റോഡിൽ വീണു. ആലുവയിൽ നിന്ന് അങ്കമാലിക്ക് പോകുന്ന പാതയിൽ മംഗലപ്പുഴ പാലത്തിൽ നിന്ന് തലക്കൊള്ളി - ചെങ്ങമനാട് റോഡിലേക്ക് പ്രവേശിക്കുന്നിടത്തെ രണ്ട് വൻ വാകമരങ്ങളാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ റോഡിന് കുറുകെ വീണത്.

പാതയുടെ ഒരു ഭാഗം പൂർണമായും മറുഭാഗത്ത് ഭാഗികമായും ഗതാഗതം തടസപ്പെട്ടു. അപകട സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 66 കെവി വൈദ്യുത ലൈനുകൾ അടക്കം തകർത്താണ് മരങ്ങൾ പതിച്ചത്. അത്താണി സെക്ഷന്‍റെ വൈദ്യുതി ലൈനുകളും പോസ്റ്റുകളും നിലംപൊത്തി. അതോടെ അത്താണി സെക്ഷന്‍റെ മംഗലപ്പുഴ ഭാഗത്തെ വൈദ്യുതി ബന്ധം നിലച്ചു.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് രണ്ട് മണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അതുവരെ വരെ സെമിനാരിപ്പടി റോഡിലൂടെ വൺവെ സംവിധാനത്തിൽ വാഹനങ്ങൽ തിരിച്ചുവിടുകയായിരുന്നു.

ആലുവ നഗരം സ്തംഭിച്ചു

മരംവീണതിനെത്തുടർന്നുണ്ടായ ഗതാഗത തടസം ആലുവ നഗരത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചു. റോഡിലും ആലുവ നഗരത്തിലും വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ കിലോമീറ്ററുകൾ നടന്നാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. വിദ്യാലയങ്ങളിൽനിന്ന് സ്കൂൾ ബസുകൾ പുറപ്പെട്ടെങ്കിലും പലതും ആലുവയിൽ നിന്ന് പുറത്തിറങ്ങാനാകാതെ വിഷമിച്ചു. സ്കൂൾ ബസിലെത്തേണ്ട കുട്ടികൾ വൈകിയതോടെ രക്ഷിതാക്കളും പരിഭ്രമിച്ചു.

ഇരുചക്രവാഹനങ്ങൾക്കു പോലും മറികടക്കാനാകാത്ത രീതിയിലായിരുന്നു ഗതാഗതക്കുരുക്ക്. പ്രധാപാതകൾ ഒഴിവാക്കി ഇടവഴി കയറിയ വാഹനങ്ങളും കുരുക്കിലമർന്നു. രാത്രി ഏഴോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്കിന് അയവുവന്നത്.

ദേശീയപാതയോരത്ത് പലയിടത്തും തണൽ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നുണ്ട്. ഇവ മുറിച്ച് മാറ്റണമെന്ന് വനം വകുപ്പ് അടക്കം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ഗൗനിക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നത്..