കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തങ്കശേരി ഇൻഫന്‍റ് ജീസസ് ആംഗ്ലോ -ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം
Thursday, October 10, 2024 6:45 AM IST
കൊല്ലം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തങ്കശേരി ഇൻഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ ഒന്പതിന് സ്വീകരണം നൽകും. ഇൻഫന്‍റ് ജീസസ് സ്കൂളും പൂർവ വിദ്യാർഥി സംഘടനയും ചേർന്നാണ് സുരേഷ് ഗോപിക്ക് സ്വീകരണം നൽകുന്നത്. സുരേഷ് ഗോപി പ്രൈമറി തലം മുതൽ പഠിച്ചതും 1974ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഈ സ്കൂളിലാണ്.

പുതിയ സ്കൂൾ കെട്ടിടത്തിനുള്ള തറക്കല്ലിടൽ മന്ത്രി സുരേഷ് ഗോപി നിർവഹിക്കും. സ്കൂൾ മാനേജർ ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി ആധ്യക്ഷം വഹിക്കും. ഇൻഫന്‍റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്‍റണി സ്വാഗതം ആശംസിക്കും.

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, സ്കൂൾ മുൻ പ്രിൻസിപ്പൽ റവ. ഡോ. ഫെർഡിനാന്‍റ് കായാവിൽ, സ്കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റഫർ ഹെൻട്രി, അലുമ്നി അസോസിയേഷൻ പ്രതിനിധി നൗഷാദ് യൂനസ്, സുരേഷ് ഗോപിയുടെ ബാച്ചിലെ സ്കൂൾ പ്രതിനിധി ഡോ. വസന്ത് കുമാർ സാംബശിവൻ, ബിജെപി ജില്ലാ പ്രസിഡന്‍റ് ബി.ബി. ഗോപകുമാർ, പിടിഎ പ്രസിഡന്‍റ് പൂജാ ഷിഹാബ് എന്നിവർ ആശംസ അർപ്പിക്കും. അലുമ്‌നി അസോസിയേഷൻ ജനറൽ സെക്രട്ടറി ക്ലോഡിയസ് പീറ്റർ നന്ദി പറയും.

സുരേഷ് ഗോപിയും ഇൻഫന്‍റ് ജീസസ് സ്കൂളിന്‍റെ ചരിത്ര പശ്ചാത്തലവും

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് 1940ൽ ദൈവദാസൻ ജറോം എം. ഫെർണാണ്ടസ് സ്ഥാപിച്ചതാണ് തങ്കശേരിയിലെ ഇൻഫന്‍റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ. വൈദേശാധിപത്യ കാലഘട്ടത്തോടെ ഡച്ച് ക്വയിലോൺ എന്നറിയപ്പെട്ടിരുന്ന തങ്കശേരിയിൽ ആംഗ്ലോ-ഇന്ത്യൻ സമൂഹം വളർച്ച പ്രാപിച്ചപ്പോൾ അവരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിയാണ് സ്കൂൾ ആരംഭിച്ചത്.

അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവായതു കൊണ്ടും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുരുക്കമായതുകൊണ്ടും മെച്ചപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനായി സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നും കുട്ടികൾ ഇവിടെ വന്നു സ്കൂൾ ബോർഡിംഗിലും ഹൗസ് ബോർഡിംഗിലും താമസമാക്കി പഠനം നടത്തിയിരുന്നു.

സുരേഷ് ഗോപിയും തന്‍റെ പഠന കാലത്ത് ബോർഡിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നു. ഇൻഫന്‍റ് ജീസസ് സ്കൂളിലെ അന്നത്തെ ആംഗ്ലോ ഇന്ത്യൻ അധ്യാപിക സീറ്റാ ഫെർണാണ്ടസിന്‍റെ മേൽനോട്ടത്തിലുള്ള ഹൗസ് ബോർഡിംഗിൽ താമസിച്ചായിരുന്നു എട്ടാം ക്ലാസു മുതൽ സുരേഷ് ഗോപിയുടെ പഠനം. പ്രൈമറി ക്ലാസുകളിലായിരുന്നപ്പോൾ മാടൻനടയിലുള്ള വസതിയിൽ നിന്നും സുരേഷ് ഗോപിയും അനുജൻ സുഭാഷും ഒരുമിച്ച് സൈക്കിൾ റിക്ഷയിലാണ് സ്കൂളിലേക്കു എത്തിയിരുന്നത്. കൂട്ടത്തിൽ പോളയത്തോടു നിന്നും എംഎൽഎയും നടനുമായ മുകേഷും കൂട്ടുചേരും. മൗണ്ട് കാർമൽ ഗേൾസ് സ്കൂളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ അങ്ങനെ ആറു പേരാണ് സൈക്കിൾ റിക്ഷയിലുണ്ടാവുക.

സുരേഷ് ഗോപി ഇൻഫന്‍റ് ജീസസ് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്നപ്പോഴാണ് 'ഓടയിൽ നിന്ന് ' എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അനുജൻ സുഭാഷിനോടൊപ്പം സിനിമാ സെറ്റിലേക്ക് പോയത്. അവിടെക്കണ്ട കാഴ്ചകളിൽ പേടി തോന്നിയ അനുജൻ സുഭാഷ് പിൻവലിയുകയായിരുന്നു. സുരേഷ് ഗോപിക്ക് അന്ന് ഏഴ് വയസ് മാത്രം പ്രായം.

സുരേഷ് ഗോപിയുടെ പത്താം ക്ലാസ് (1974 - 1975 ) കാലഘട്ടത്തിൽ ഫാ.തോമസ് തുണ്ടിയിൽ ആയിരുന്നു പ്രിൻസിപ്പൽ. അന്നത്തെ ബാച്ചിൽ 51 കുട്ടികളാണുണ്ടായിരുന്നത്. പത്താം ക്ലാസ് 'ബി' ഡിവിഷനിലായിരുന്നു സുരേഷ് ഗോപിയുടെ പഠനം. മിസിസ് പാട്രിക് ആയിരുന്നു ക്ലാസ് ടീച്ചർ. ഇംഗ്ലീഷും ഹിസ്റ്ററിയും ടീച്ചർ പഠിപ്പിച്ചിരുന്നു.അന്ന് കെമിസ്ട്രി പഠിപ്പിച്ചത് ഇന്ദ്രാണി ടീച്ചറാണ്.


1975 മുതൽ കായാവിലച്ഛൻ സ്കൂളിന്‍റെ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് വന്നപ്പോൾ ഇന്ദ്രാണി ടീച്ചർ കുറച്ചുകാലം വൈസ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ വാർധ്യക്യത്തിൽ വീട്ടിൽ കഴിയുന്നു.

മാസ്റ്റർ ഏബ്രഹാം (ബയോളജി), ലിവിംഗ് ഷേക്സ്പിയർ എന്നറിയപ്പെടുന്ന മിസ്. ഷീലാഡിക്കോട്ടോ (ഇംഗ്ലീഷ്), മാസ്റ്റർ കീത്ത് ഡിക്രൂസ് (കണക്ക്) മിസ്. ടെറി (ഹിന്ദി), ജെ. ബി. മാസ്റ്റർ (പിടി) എന്നിവരായിരുന്നു മറ്റധ്യാപകർ.

ഇൻഫന്‍റ് ജീസ്സസ് സ്കൂളിൽ നിന്നും സുരേഷ് ഗോപിക്ക് ലഭിച്ച മെച്ചപ്പെട്ട വിദ്യാഭ്യാസം പിൽക്കാലത്ത് ഫാത്തിമ മാതാ നാഷണൽ കോളജിൽ തുടർ പഠനം നടത്തുവാനും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയെടുക്കാനും കഴിഞ്ഞു.
അന്നത്തെ സ്കൂൾ നിയമങ്ങൾ കർശനമായ അച്ചടക്കവും അനുസരണവും സ്വായത്തമാക്കുവാൻ സുരേഷ് ഗോപിയെ സഹായിച്ചുവെന്ന് സഹപാഠികൾ അഭിപ്രായപ്പെടുന്നു. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലും ആത്മീയ ജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പഠനകാലത്ത് അദ്ദേഹം സ്വായത്തമാക്കിയ ഈശ്വരഭക്തിയും ഭക്തിനിഷ്ഠയും പ്രാർഥനകളും അദ്ദേഹം തന്നെ അടുത്ത കാലത്ത് വെളിപ്പെടുത്തിയ വസ്തുതയാണ്.

എൺപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് രണ്ട് അധ്യാപകരും പതിനഞ്ചു കുട്ടികളുമായി കർമലീത്ത ആശ്രമ കെട്ടിടത്തിൽ സ്ഥാപിതമായ ഈ സ്കൂൾ പിൽക്കാലത്ത് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങളൾക്കനുസൃതമായി സഭാപിതാക്കന്മാരുടെ ദീർഘകാല വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടും സാധാരണക്കാർക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പരിശ്രമിച്ചു.

ഇന്ന് 4700 കുട്ടികളും 200 അധ്യാപക-അനധ്യാപകരുമുള്ള രൂപതയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഈ സ്കൂൾ.സ്കൂളിന് പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ ബിഷപ് എമിരിറ്റസ് ഡോ. സ്റ്റാൻലി റോമൻ, ദിവംഗതനായ ബിഷപ് ഡോ. ജോസഫ് ജി. ഫെർണാണ്ടസ് എന്നിവരുടെ പങ്കും നിസ്തുലമാണ്.

മൂന്നുപതിറ്റാണ്ടുകാലം ഈ സ്കൂളിന്‍റെ പ്രിൻസിപ്പലായി പ്രവർത്തിച്ച മോൺ. ഡോ. ഫെർഡിനാന്‍റ് കായാവിലിന്‍റെ അർപ്പണ മനോഭാവവും കർമ്മോത്സുകതയും ഈ സ്കൂളിന്‍റെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

ഇവിടെ നിന്നും പഠിച്ച് പ്രഗത്ഭരായി തീർന്നിട്ടുള്ളവരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൂടാതെ മുൻ ഡിജിപി അൽഫോൺസ് ലൂയിസ് ഈറയിൽ, മൺമറഞ്ഞ ഒളിന്പ്യൻ അത്‌ലറ്റ് സുരേഷ് ബാബു, വ്യവസായ പ്രമുഖൻ ജോർജ് എം. അലക്സാണ്ടർ മുത്തൂറ്റ്, പ്രമുഖ അഭിനേതാവും എംഎൽഎയുമായ മുകേഷ്, പ്രമുഖ കാഥികൻ ഡോ. വസന്ത കുമാർ സാംബശിവൻ, ദ്രോണാചാര്യ ചന്ദ്രലാൽ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറകളിൽ പ്രശോഭിക്കുന്നവരുടെ പട്ടിക നീളുന്നു.

ജാതിമത ഭേദമെന്യേ സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർക്ക് സർവ്വ സ്വാതന്ത്ര്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സ്കൂൾ ഇന്നും പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്‍റണി വ്യക്തമാക്കി.