മൈനാഗപ്പള്ളിയിൽ മഴയിൽ വീട് തകർന്നു
Wednesday, June 26, 2024 11:21 PM IST
ശാസ്താംകോട്ട: ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. മൈനാഗപ്പള്ളി കടപ്പ തണ്ടശേരിൽ ഉഷയുടെ വീടിന്‍റെ ഒരു ഭാഗമാണ് ബുധനാഴ്ച ഇടിഞ്ഞുവീണത്. ഉദ്ദേശം ഒരുലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മൈനാഗപ്പള്ളി കടപ്പ പറയരയ്യത് വീട്ടിൽ രാമചന്ദ്രന്‍റെ വീട് വീട് പൂർണമായും തകർന്നു. ഉദ്ദേശം രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തെക്കൻ മൈനാഗപ്പള്ളി ചന്ദ്രിക മന്ദിരത്തിൽ ചന്ദ്രികാ ദേവിയുടെ വീടിന്‍റെ മുകളിലേക്കു പ്ലാവ്, തേക്ക് എന്നിവ ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇവിടെ ഉദ്ദേശം 30000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

പോരുവഴി തൊളിയ്ക്കൽ എലായിൽ വ്യാപകമായ തോതിൽ കൃഷി നശിച്ചു. പ്രധാനമായും കുലച്ച നൂറ് കണക്കിന്ഏത്തവാഴകളാണ് നശിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തതായിരുന്നു. മറ്റ് പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ അധികൃതർ എത്തി വിവര ശേഖരണം നടത്തിയിട്ടുണ്ട്.