ബേക്കറി പലഹാര നിർമാണ യൂണിറ്റിൽ നിന്നും ഉപകരണങ്ങൾ മോ ഷ്ടിച്ചു
Monday, June 24, 2024 10:49 PM IST
പരവൂർ : പൂതക്കുളം മിനിസ്റ്റേഡിയത്തിനു സമീപം വാഴത്തൊടിയിൽ പ്രവർത്തനസജ്ജമായിരുന്ന ബ്രേക്കറി നിർമാണ യൂണിറ്റിൽ നിന്നും ഉപകരണങ്ങൾ മോഷണം പോയി.

പൂതക്കുളം നന്ദനത്തിൽ മോഹനൻ പിള്ളയുടെ സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. യന്ത്ര സാമഗ്രികൾ സജ്ജീകരിച്ച് എട്ടുമാസമായെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടും രോഗപീഢകളുമായിരുന്നു കാരണം.

പ്രവർത്തനം തുടങ്ങിയില്ലെങ്കിലും എല്ലാദിവസവും ഇവിടെ എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി മോഹനൻപിള്ള ഇവിടെ വരാറില്ലായിരുന്നു.
പിൻവാതിൽ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. ഇവിടെ സ്ഥപിച്ചിരുന്ന ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക്നിർമാണത്തിനുപയോഗിക്കുന്ന ഇലക്ട്രിക് ഓവനിന്‍റെ പ്രധാന ഭാഗങ്ങളുമാണ് മോഷ്ടിച്ചത്. കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പും നഷ്ടപ്പെട്ടിട്ടുണ്ട്.

പൂതക്കുളം പ്രദേശമാകെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങളുടെ വിപണന കേന്ദ്രമാണ്. ലഹരി വിൽപനക്കാരനായ ഒരാൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് തമ്പടിച്ചിരുന്നതായും മോഹനൻപിള്ളയുടെ സ്ഥാപനത്തിൽ പ്രവേശിച്ചിരുന്നതായും കണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി സ്ഥാപന ഉടമ പറഞ്ഞു.

ഉപകരണങ്ങൾ ഇയാൾ കടത്തിക്കൊണ്ടുപോയതാകാനാണ് സാധ്യതയെന്നും മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടന്നും മോഹനൻ പിള്ള പറഞ്ഞു. പരവൂർ പോീസിൽ പരാതി നൽകി.