കാഞ്ഞങ്ങാട്: അറ്റകുറ്റപ്പണിക്കായി പഴയ ബസ് സ്റ്റാന്‍ഡ് അടച്ചിടുകയും അധ്യയനവര്‍ഷം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ഇന്നു മുതല്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍

പാണത്തൂര്‍ ഭാഗത്തേക്കും വടക്കോട്ടും പോകുന്ന ബസുകള്‍ ആലാമി പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കണം.

കാസര്‍ഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് അവസാനിക്കുന്ന ബസുകള്‍ ആലാമിപള്ളി ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കണം.

തെക്ക് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും തുടങ്ങി അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കയറി യാത്ര തുടരേണ്ടതാണ്.

അഞ്ചു മിനിറ്റ് സമയം മാത്രമേ ബസുകള്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് മുമ്പില്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ.

നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പാര്‍ക്ക് ചെയ്യാവുന്ന ഓട്ടോകളുടെ എണ്ണം നിജപ്പെടുത്തി മാര്‍ക്ക് ചെയ്യും.

സര്‍വീസ് റോഡ് ഒരു ഭാഗത്തേക്കുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.
നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്‍റും സംയുക്തമായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചു.

കട ഉടമകളുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് സ്വന്തം ഉത്തരവാദിത്വത്തില്‍ സ്ഥലം കണ്ടെത്തേണ്ടതാണ്.

സര്‍വീസ് റോഡില്‍ ആവശ്യമായ സ്ഥലത്ത് നോ എന്‍ട്രി ബോര്‍ഡുകളും അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും

ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി ബസ് സ്റ്റാന്‍ഡില്‍ ഒരു ഭാഗത്ത് സ്ഥലം അനുവദിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഇതു ബാധകമാണ്.

അരയിപ്പാലം ,ജില്ലാ ആശുപത്രി, കടപ്പുറം ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ അനശ്വര കോംപ്ലക്‌സിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതാണ്.

നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. അനീശന്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, ട്രാഫിക് എസ്‌ഐ മധുസൂദനന്‍, നഗരസഭ സെക്രട്ടറി കെ.വി. ചന്ദ്രന്‍, പിഡബ്ല്യുഡി സെക്രട്ടറി ദേവന്‍, വില്ലേജ് ഓഫീസര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.