മാലോം: ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ച കാപ്പിത്തട്ട്, വലിയ പുഞ്ച, ബന്തമല പ്രദേശങ്ങളിൽ വനംവകുപ്പിന്‍റെ ആർആർടി സംഘമെത്തി.

ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്നലെ പുഞ്ച, ബന്തമല ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാനകൾ വ്യാപകമായി നാശം വിതച്ചിരുന്നു.

വരാച്ചേരി ബിനുവിന്‍റെ തോട്ടത്തിലെ കമുകുകൾ മറിച്ചിട്ട് ചവിട്ടിമെതിച്ച നിലയിലാണ്. ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രവീൺ കുമാർ, അഭിലാഷ്, രവീന്ദ്ര, നിവേദ്, നിധിൻ ചന്ദ്രൻ, ജിഷ്ണു, സുധീഷ്, സന്തോഷ്, ബിനു, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ആർആർടി സംഘമെത്തിയത്.