അമ്പലത്തറ: മീങ്ങോത്ത് പന്നിക്കുന്നിലെ ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിന്‍റെ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്‍റിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ പുല്ലൂർ-പെരിയ പഞ്ചായത്ത് നോട്ടീസ് നല്കി.

പ്ലാന്‍റിൽ നിന്ന് രാസമൂലകങ്ങളടങ്ങിയ കോൺക്രീറ്റ് മാലിന്യം സമീപത്തെ കൃഷിയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒഴുകിയെത്തുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.

പ്ലാന്‍റിൽനിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം സംസ്കരിക്കുന്നതിനും വെള്ളമൊഴുകാൻ കൃത്യമായ വഴിയൊരുക്കുന്നതിനും ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാമെന്ന് കമ്പനി അധികൃതർ പഞ്ചായത്തിന് ഉറപ്പ് നല്കിയിരുന്നെങ്കിലും അതും നടപ്പായില്ല. ഇതോടെയാണ് പ്ലാന്‍റിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നല്കിയത്.

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ മലിനജലം ഒഴുക്കിവിട്ടതിന് കമ്പനിക്ക് കാൽലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യാനും പഞ്ചായത്ത് തീരുമാനിച്ചു.