വെള്ളരിക്കുണ്ട്: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്കൂളുകളിലെ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും യോഗം വിളിച്ച് വെള്ളരിക്കുണ്ട് പോലീസ്. സ്കൂളുകളിലും പുറത്തും കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

സ്കൂളുകൾക്ക് സമീപമുള്ള കടകളിൽ ലഹരിവസ്തുക്കളുടെ വില്പന തടയാനുള്ള നടപടികൾ സ്വീകരിക്കും. കുട്ടികൾ രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടാൽ നേരെ സ്കൂളുകളിൽ എത്തുന്നുണ്ടോ എന്നും സ്കൂൾ വിട്ടുകഴിഞ്ഞാൽ അവർ പെട്ടെന്നുതന്നെ വീട്ടിൽ മടങ്ങിയെത്തുന്നുണ്ടോ എന്നും ഉറപ്പാക്കണമെന്നും പോലീസ് നിർദേശിച്ചു.

സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ നിറബന്ധമായും പോലീസ് ക്ലിയറൻസ് എടുക്കണം. ഡ്രൈവർമാരുടെ പൂർണ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സ്കൂളുകളിൽ സൂക്ഷിക്കണം. കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം തടയണം. പകർച്ചവ്യാധികൾ തടയാൻ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

സ്കൂൾ പരിസരങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തണമെന്നും അവശ്യഘട്ടങ്ങളിൽ പോലീസിന്‍റെ സഹായം തേടാമെന്നും വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദൻ അറിയിച്ചു.