ചിറ്റാരിക്കാൽ: തോമാപുരം സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ ആൾ പിടിയിൽ. ചിറ്റാരിക്കാൽ പള്ളിക്കുന്നിലെ ബി.ടി. രാജേഷി(50)നെയാണ് ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് പുലർച്ചെയായിരുന്നു സംഭവം.

ഭണ്ഡാരം കുത്തിത്തുറക്കുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ആറായിരത്തോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുമ്പും കവർച്ചക്കേസുകളിൽ പ്രതിയായിട്ടുള്ള രാജേഷിനെ കണ്ടെത്തിയത്.

ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ, എസ്ഐ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജേഷിനെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.