പൊയിനാച്ചി: അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണത്തിലൂടെ വന്‍ അഴിമതി നടത്തിയ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മാണത്തിലെ അഴിമതിക്കെതിരെയും അശാസ്ത്രീയമായ നിര്‍മാണത്തിനുമെതിരെ പൊയിനാച്ചി ടൗണില്‍ നിന്നും മയിലാട്ടിയിലുള്ള മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ റീജണല്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ പനവേലില്‍ നിന്നും ആരംഭിച്ച് കേരളത്തിലെ കളയിക്കാവിളയില്‍ അവസാനിക്കുന്ന ദേശീയ പാത 66 ന്‍റെ പ്രവര്‍ത്തിയില്‍ കേരളത്തിലൂടെ പോകുന്ന ദേശീയ പാത നിര്‍മ്മാണത്തില്‍ ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നത്. ആയിരക്കണക്കിന് കോടികള്‍ ചെലവുവരുന്ന ബൃഹത്തായ ഒരു നിര്‍മാണ പദ്ധതി നടക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ സമഗ്രമായ പാരിസ്ഥികാഘാതപഠനവും സാമൂഹികാഘാത പഠനവും നടത്തേണ്ടതുണ്ട്.

അതിനുവേണ്ടി പദ്ധതിയുടെ ഡിപിആര്‍ തയാറാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. ദേശീയപാത 66 മൂന്നു സ്ട്രെച്ചറുകളായാണ് നടക്കേണ്ടിയിരുന്നത്. ഇതുപ്രകാരം റോഡ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഡിപിആര്‍ പുറത്തിറക്കുകയും പാരിസ്ഥിക ,സാമൂഹികാഘാത പഠനവും നിര്‍ബന്ധമായും നടത്തേണ്ടതായിരുന്നു.

ഇതു പാടേ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വന്‍ കള്ളക്കളിയാണ് ദേശീയപാത നിര്‍മ്മാണത്തില്‍ നടത്തിയിരിക്കുന്നത്. ഇതുപ്രകാരം മൂന്നു സ്ട്രെച്ചറുകളായി നടത്തേണ്ട റോഡ് നിര്‍മാണം 50 കിലോമീറ്ററിന് ഒരു സ്ട്രെച്ച് പ്രകാരം 19 സ്ട്രെച്ചറുകളാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയപാത നിര്‍മ്മാണത്തിന് അനുവാദം നല്‍കിയത്.

ഇന്ത്യയിലെ ഭീമന്‍ നിര്‍മാണകമ്പനിയായ അദാനി ഗ്രൂപ്പിന് എന്‍എച്ച്എഐ ദേശീയപാത 66 ന്‍റെ കരാര്‍ നല്‍കുകയും മേഘ ഉള്‍പ്പടെയുള്ള നിര്‍മ്മാണ കമ്പനികള്‍ക്ക് കരാര്‍ മറിച്ചുനല്‍കി അദാനിയും കേന്ദ്രസര്‍ക്കാരും വന്‍ അഴിമതിയാണ് നടത്തിയത്. അതിന്‍റെ ഫലമായി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ തീരാശാപമായി ദേശീയപാത നിര്‍മാണം മാറിയിരിക്കുകയുമാണെന്ന് എംപി ആരോപിച്ചു.

ദേശീയപാത നിര്‍മാണത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി വന്‍ അഴിമതി നടത്തിയതായി ബോധ്യപ്പെട്ടിരിക്കുകയാണ്. സര്‍വീസ് റോഡുകളും പാലങ്ങളും ഓവുചാലുകളും പല സ്ഥലങ്ങളിലും തകര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ മണ്ണെടുപ്പ് മൂലം ദേശീയപാതയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ശുദ്ധജലക്ഷാമം രൂക്ഷമാണ്. കിണറുകളില്‍ ചെളിയും മലിനജലവും നിറഞ്ഞ സ്ഥിതിയിലാണ് മഴയാരംഭിക്കുമ്പോള്‍ തന്നെ ഇത്ര ഗുരുതരമായ നിലയില്‍ റോഡ് തകര്‍ന്നപ്പോള്‍ മഴയുടെ മൂര്‍ധന്യതയില്‍ കേരളത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, എം.സി. പ്രഭാകരന്‍, കെ. നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, പി.ജി. ദേവ്, സാജിദ് മവ്വല്‍, സോമശേഖര ഷേണി, ഗീത കൃഷ്ണന്‍, ഹരീഷ് പി.നായര്‍, മാമുനി വിജയന്‍, ധന്യ സുരേഷ്, മധുസൂദനന്‍ ബാലൂര്‍, ഉമേശന്‍ വേളൂര്‍, ജോയ് ജോസഫ്, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ സംസാരിച്ചു.