തൃക്കരിപ്പൂർ: സന്ധ്യാസമയത്ത് വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് 22 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മാണിയാട്ട് സഹകരണ ബാങ്കിന് സമീപത്തെ കെ.സിദ്ദിഖിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്.

നെക് ലെയ്സ്, വളകള്‍, മോതിരങ്ങള്‍, ബ്രേയ്സ് ലെറ്റ് ഉൾപ്പെടെ 15 ലക്ഷത്തിൽപ്പരം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. സിദ്ദിഖ് രണ്ടാഴ്ച മുമ്പ് ഹജ്ജ് കർമത്തിനായി പോയതാണ്.

ഭാര്യ ജസീല വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മക്കളേയുംകൂട്ടി പയ്യന്നൂരിലേക്ക് പോയിരുന്നു. രാത്രി പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ മുൻവാതിലിന്‍റെ ഓടാമ്പലിനോടു ചേർന്ന ഭാഗം തകർത്ത നിലയിൽ കണ്ടത്.

താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വർണാഭരണങ്ങൾ എടുത്തത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്ത്, പ്രിൻസിപ്പൽ എസ്ഐ കെ.പി. സതീഷ്, പ്രൊബേഷൻ എസ്ഐ സി.ആർ. മൗഷ്മി എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.