കാഞ്ഞങ്ങാട്: പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കാഞ്ഞങ്ങാട് മേഖലയിലെ വിദ്യാർഥികൾക്കും സ്കൂളുകൾക്കും മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ആദരവ്. വിദേശ വിദ്യാഭ്യാസരംഗത്തെ വഴികാട്ടിയായ സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിച്ച് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിൽ "ആദരം-2025' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

ആഗോളതലത്തിൽ വിദ്യാഭ്യാസരംഗം അത്യധികം മത്സരാധിഷ്ഠിതമാകുന്ന കാലത്ത് ഒട്ടും പിന്നിലാകാതെ മുന്നേറ്റം തുടരാൻ നമ്മുടെ കുട്ടികൾക്ക് കഴിയണമെന്നും ഉയർന്ന നിലവാരമുള്ള വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കുട്ടിയുടെയും നൈസർഗികമായ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ അവസരങ്ങൾ അവരെ തേടിയെത്തും. മത്സരങ്ങളിൽ മുന്നേറുന്നതിനൊപ്പം ധാർമികബോധത്തിന്‍റെ പാഠങ്ങൾ വിടാതെ മനസ്സിൽ സൂക്ഷിക്കാനും നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം. എല്ലാ കാര്യങ്ങളിലും ജനപക്ഷത്ത് നിന്നുകൊണ്ട് ധാർമികമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ദീപികയെ പോലുള്ള പത്രങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ അധ്യക്ഷത വഹിച്ചു. ശാരീരികമായ വളർച്ചയ്ക്കൊപ്പം ബുദ്ധിപരവും ധാർമികവുമായ വളർച്ച കൂടി നേടുമ്പോഴാണ് നമുക്ക് നല്ല മനുഷ്യരാകാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെളിഞ്ഞ നിലവിളക്കുപോലെ കുടുംബത്തിലും സമൂഹത്തിലും പ്രകാശം പരത്താൻ നമ്മുടെ കുട്ടികൾക്ക് കഴിയണമെന്ന് പരിപാടിയിൽ മുഖ്യാതിഥിയായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു.

ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്‍റ് മാനേജർ ഫാ.ജോബിൻ വലിയപറമ്പിൽ, മാർക്കറ്റിംഗ് കോ-ഓർ‌ഡിനേറ്റർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, സാന്‍റാ മോണിക്ക സ്റ്റഡി എബ്രോഡ് ഫാക്കൽട്ടി പ്രത്യുഷ് ശ്രീവാസ്തവ, ദീപിക സർക്കുലേഷൻ എക്സിക്യൂട്ടീവ് ബാബു പതിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

കാസർഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സ്വർണമെഡലുകളും 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ആദരഫലകങ്ങളും സമ്മാനിച്ചു.

നൂറു ശതമാനം വിജയം കൈവരിച്ച പടുപ്പ് സാൻജിയോ സെൻട്രൽ സ്കൂൾ, പനത്തടി സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ, കൊട്ടോടി സെന്‍റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നീലേശ്വരം സെന്‍റ് പീറ്റേഴ്സ് സ്കൂൾ, പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പെരിയാട്ടടുക്കം സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, പടന്നക്കാട് സ്റ്റെല്ലാ മാരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജപുരം ടാഗോർ പബ്ലിക് സ്കൂൾ, കാസർഗോഡ് ജയ്മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ചായ്യോത്ത് മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് ആദരം നല്കി.