കാസർഗോഡ്: ചട്ടഞ്ചാലിൽ ദേശീയപാതയുടെ മേൽപ്പാലത്തിൽ വിള്ളലുകൾ. കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ പുതിയ ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയ സ്ഥലത്തിന് സമീപം തന്നെയാണ് വിള്ളലുകളും പ്രത്യക്ഷപ്പെട്ടത്.

ഈ ഭാഗം ഇതുവരെ വാഹനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല.
വിള്ളലുകൾ കണ്ടതിനു പിന്നാലെ നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസ് അധികൃതരെത്തി വിള്ളൽഎം സാൻഡ് നിറച്ച് അടക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.

ആകെ 50 മീറ്റർ നീളത്തിലുള്ള ഭാഗത്താണ് വിള്ളലുകളുള്ളത്. ജില്ലാ കളക്ടർ ഇവിടെയെത്തി പരിശോധന നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു.