ചീത്തപ്പാറയിൽ ഭീതിപടർത്തി ഒറ്റയാൻ
Monday, July 1, 2024 1:37 AM IST
ചന്ദനക്കാംപാറ: പാടാംകവല പള്ളിയുടെ വിളിപ്പാടകലെ വനത്തിൽ വീണ്ടും ഒറ്റയാൻ വിലസുന്നു. ഒരാഴ്ചയായി പാടാംകവലയിലും ചീത്തപ്പാറയിലും പരിസരത്തെ കാടുകളിലും ഒറ്റയാന്‍റെ വിളയാട്ടമാണ്. ചീത്തപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. വടക്കേക്കര തങ്കപ്പന്‍റേയും കുണ്ടേരിയിൽ പ്രഭയുടെയും കൃഷികളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വനംവകുപ്പ് ടീം ഏറെ പരിശ്രമിച്ചാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്.

ഈമാസം ഇത് രണ്ടാം തവണയാണ് ഒറ്റയാൻ ആടാംപാറ, പാടാംകവല മേഖലയിലെത്തുന്നത്. കാട്ടാനയെ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും തുരത്താറാണ് പതിവ്. വഴികളിൽ തീകൂട്ടിയും മറ്റും പ്രതിരോധം തീർക്കുകയും ചെയ്യും. എന്നാൽ, ഇവ കാടു കയറാതെ സമീപത്തെ മറ്റു ഭാഗങ്ങളിലെത്തി കൃഷി നശിപ്പിക്കും. ഒരാഴ്ചയായി കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

കഴിഞ്ഞവർഷം ജൂലൈ 23ന് പാടാംകവല പ്രദേശങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തു ഭീതി പരത്തിയിരുന്നു. പഞ്ചായത്ത്‌ സോളാർ വേലി സ്ഥാപിച്ചതോടെ ആനശല്യം അവസാനിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ആനയുടെ ആക്രമണം വർധിച്ചു വരുന്ന സാഹചര്യമാണ്.