പത്ര വിതരണത്തിൽ നാലു തലമുറകൾ പിന്നിട്ട് അയ്യങ്കാനാൽ കുടുംബം
Tuesday, July 2, 2024 1:50 AM IST
ബേബി സെബാസ്റ്റ്യൻ

ചെമ്പേരി: മലയോര മേഖലയിലെ പത്ര വിതരണരംഗത്ത് നാലു തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജന്‍റായ അയ്യങ്കാനാൽ തോമസിന്‍റെ കുടുംബം. വിവിധ ദിനപത്രങ്ങൾ മലയോരങ്ങളിലെ കുടിയേറ്റ ഗ്രാമങ്ങളിലെത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച അയ്യങ്കാനാൽ കുടുംബത്തിലെ മുതിർന്ന അംഗമായ തോമസ് ചേട്ടന് പത്ര വിതരണരംഗത്ത് ഏഴര പതിറ്റാണ്ടിന്‍റെ പാരമ്പര്യമാണുള്ളത്. 1969 മുതൽ ദീപിക ദിനപത്രത്തിന്‍റെ പയ്യാവൂരിലെ ഏജന്‍റാണ് ഇദ്ദേഹം. നിലവിൽ തോമസ് ചേട്ടന്‍റെ ഭാര്യയും മൂന്ന് മക്കളും ഒരു കൊച്ചുമകളുമടക്കം കുടുംബത്തിലെ എല്ലാവരും പയ്യാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ പത്രങ്ങളുടെ ഏജന്‍റുമാരാണ്.

മാർഗദർശിയായ
പിതൃസഹോദരൻ

എഴുപത്തഞ്ച് വർഷം മുമ്പ് ചെമ്പേരിയിൽ കുടിയേറിയ പൊതുപ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന അയ്യങ്കാനാൽ കുഞ്ഞേട്ടൻ എന്നറിയപ്പെട്ടിരുന്ന പിതൃസഹോദരൻ ജോസഫ് അയ്യങ്കാനാലാണ് തോമസ് ചേട്ടന്‍റെ മാർഗദർശി. അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന കുഞ്ഞേട്ടന് പത്രവായന നിർബന്ധമായിരുന്നു. പാലായിൽ ദീപികയടക്കം പ്രമുഖ പത്രങ്ങളുടെ വരിക്കാരായിരുന്ന കുഞ്ഞേട്ടന്‍റെ കുടുംബം മലബാറിൽ കുടിയേറി ചെന്പേരിയിൽ താമസമാരംഭിച്ചു. അന്ന് ചെമ്പേരിയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പിൽ മാത്രമായിരുന്നു പത്രങ്ങൾ ലഭ്യമായിരുന്നത്. അക്കാലത്ത് കോട്ടയത്ത് നിന്നുള്ള ദീപിക പത്രം തപാൽവഴി ലഭിച്ചിരുന്നെങ്കിലും മൂന്നും നാലും ദിവസങ്ങൾക്ക് ശേഷമാണ് കിട്ടിയിരുന്നത്.

1948ലെ ഒരിക്കൽ കുഞ്ഞേട്ടൻ പാലായിലെത്തിയപ്പോൾ കോട്ടയം ദീപിക ഓഫിസിൽ പോയി സർക്കുലേഷൻ മാനേജരുമായി സംസാരിച്ച് ശ്രീകണ്ഠപുരം കേന്ദ്രമാക്കി ഒരു ഏജൻസി ആരംഭിച്ചു. അക്കാലത്ത് അവിടെ നിന്നും പത്രങ്ങൾ മടമ്പം, പയ്യാവൂർ, പൈസക്കരി, ചെമ്പേരി,പുലിക്കുരുമ്പ, കുടിയാന്മല എന്നിവിടങ്ങളിലേക്ക് വഴിയാത്രക്കാർ മുഖേനയും വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർഥികളുടെ പക്കലും കൊടുത്തയച്ച് പ്രധാന ജംഗ്ഷനുകളിലെ കച്ചവട സ്ഥാപനങ്ങളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. മലയോര പ്രദേശങ്ങളിൽ സർവീസ് നടത്തിയിരുന്ന ജീപ്പുകളിലും പത്രങ്ങൾ കൊടുത്തു വിട്ടിരുന്നു.

പാരന്പര്യം തുടരുന്നു

ആദ്യകാലത്ത് പയ്യാവൂരിൽ തോമസ് ചേട്ടന്‍റെ പിതാവും രണ്ടാമത്തെ ജ്യേഷ്ഠൻ ജോസുമാണ് ഏജന്‍റുമാരായിരുന്നത്. അന്ന് പന്ത്രണ്ട് കിലോമിറ്റർ അകലെയുള്ള ശ്രീകണ്ഠപുരത്ത് നിന്നാണ് പത്രം കൊണ്ടുവരേണ്ടത്. മഴക്കാലത്ത് റോഡുകളിൽ വെള്ളം കയറി യാത്ര തടസപ്പെടുമ്പോൾ ചേരൻകുന്നിൽ പോയി തലച്ചുമടായി വേണം പത്രക്കെട്ട് കൊണ്ടുവരാൻ. തോമസ് ചേട്ടൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാരംഭിച്ച പത്രവിതരണം ഇപ്പോഴും സജീവമായി തുടരുകയാണ്. പയ്യാവൂർ ടൗൺ ഏജന്‍റാണിപ്പോൾ. വിവാഹിതനായ ശേഷം ഭാര്യ ഏലിയാമ്മയുടെ പേരിൽ പൈസക്കരിയിൽ ഏജൻസിയാരംഭിച്ചു. മൂന്ന് മക്കളിൽ പ്രിൻസ് ചന്ദനക്കാംപാറയിലും പ്രദീഷ് കാഞ്ഞിരക്കൊല്ലിയിലും പ്രസ്റ്റിൻ മുത്താറിക്കുളത്തും ഏജന്‍റുമാരായി.

കൂടാതെ മൂത്ത മകന്‍റെ മകൾ ഏയ്ഞ്ചൽ പ്രിൻസും പത്ര ഏജന്‍റാണ്. വണ്ണായിക്കടവിലാണ് ഏയ്ഞ്ചലിന്‍റെ ഏജൻസി. മൂത്ത ജ്യേഷ്ഠൻ ജോസഫ് പയ്യാവൂരിലും ഏജന്‍റാണ്. മൂത്ത മകൻ പ്രിൻസ് പത്ര വിതരണത്തോടൊപ്പം വിവിധ ബിസിനസ് മേഖലകളിലും സജീവമാണ്. രണ്ടാമത്തെ മകൻ പത്രവിതരണത്തിനൊപ്പം സ്വന്തമായി ടാക്സി സർവീസും നടത്തുന്നു. പത്രവിതരണത്തിന് നേതൃത്വം നൽകുന്ന മൂന്നാമത്തെ മകൻ പൈസക്കരി സെന്‍റ് മേരീസ് യുപി സ്കൂൾ അധ്യാപകനാണ്.

തലച്ചുമടിൽ നിന്നു
കാറിലേക്ക്

ആദ്യകാലങ്ങളിൽ തലച്ചുമടായും സൈക്കിളിലും പത്രവിതരണം നടത്തിയപ്പോൾ മലയോരത്തെ പ്രധാന ജംഗ്ഷനുകളിലെ കടകളിൽ വരിക്കാരുടെ പേരെഴുതിയാണ് പത്രങ്ങൾ എത്തിച്ചിരുന്നത്. വരിക്കാരുടെ കുടുംബാംഗങ്ങളിലാരെങ്കിലും കടയിലെത്തി പേര് നോക്കി പത്രമെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. പിന്നീട് കാലത്തിനൊത്ത മാറ്റം പത്രവിതരണത്തിലുമുണ്ടായി. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങിയ വാഹനങ്ങളിൽ പത്രം വരിക്കാരുടെ വീട്ടുമുറ്റങ്ങളിലെത്തിച്ചാണ് ഇപ്പോൾ വിതരണം.

അതുപോലെ തന്നെ വരിസംഖ്യ പിരിവിലും ആധുനിക സാങ്കേതികവിദ്യ പ്രായോഗികമാക്കിയിട്ടുണ്ട് തോമസ് ചേട്ടൻ. മുൻ കാലങ്ങളിൽ ഓരോ മാസവും വരിക്കാരുടെ വീടുകളിൽ നേരിട്ടെത്തി രസീത് എഴുതി നൽകിയാണ് വരിസംഖ്യ സ്വീകരിച്ചിരുന്നതെങ്കിൽ അഞ്ചു വർഷമായി ഡിജിറ്റൽ സംവിധാനത്തിലാണ് പണമിടപാട് . ഇതിനായി ‘ബിക്സ് ന്യൂസ്പേപ്പർ' എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ഇതുവഴി വരിക്കാർക്ക് എളുപ്പത്തിൽ വരിസംഖ്യ അറിയാനും എല്ലാ മാസവും കൃത്യമായി ഓൺലൈൻ വഴി പണം അടയ്ക്കാനും സാധിക്കുന്നു. വരിക്കാർക്ക് വേണ്ടി പ്രത്യേക ആപ്ലിക്കേഷൻ സൗകര്യവും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. പണം സ്വീകരിച്ച് ഉടനെ അവർക്ക് വാട്സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ വരിസംഖ്യ അടച്ചതിന്‍റെ രസീതും ലഭ്യമാക്കും. ഇതിനാൽ പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാനും സാധിച്ചിട്ടുണ്ട്.