കാട്ടാന ശല്യം തടയാൻ നടപടിക്കായി നിവേദനം
Wednesday, July 3, 2024 1:50 AM IST
പാടാംകവല: ഒരു മാസത്തിലേറെയായി പാടാംകവല പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പാടാംകവല ഫോറസ്റ്റ് ഓഫീസ് അധികൃതർക്ക് നിവേദനം നൽകി. പകൽ സമയങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുന്ന കാട്ടാനകളെ ഭയന്ന് ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയുന്നില്ല. പ്രദേശത്തെ കൃഷികൾ പൂർണമായിത്തന്നെ കാട്ടാനക്കൂട്ടം നശിപ്പിച്ചു കഴിഞ്ഞു.

ഭാവിയിലെ ജീവിതമാർഗത്തിനായി കർഷകർ സംരക്ഷിച്ചിരുന്ന കാർഷിക വിളകൾ നഷ്പ്പെട്ടതിന്‍റെ കണക്കെടുപ്പ് നടത്തി മതിയായ നഷ്ടപരിഹാരം നൽകണമെന്നും കൃഷി ചെയ്യാനോ ജോലിക്ക് പോകാനോ കഴിയാത്തതിനാൽ നിത്യച്ചെലവിന് വരുമാനമാർഗമില്ലാതെ ദുരിതത്തിലായവർക്ക് സൗജന്യ റേഷൻ അടക്കമുള്ള സഹായങ്ങൾ വിടുകളിൽ എത്തിച്ചു നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വേനൽക്കാലത്ത് കൃഷിയിടത്തിലെത്തുന്ന കാട്ടാനകളെ തുരത്താൻ വനപാലകരും നാട്ടുകാരും ഉപയോഗിക്കാറുള്ള പടക്കം മഴക്കാലത്ത് ഫലപ്രദമല്ല. ഈ സാഹചര്യത്തിൽ മയക്കുവെടി അടക്കമുള്ള മറ്റ് മാർഗങ്ങളിലൂടെ ആനകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകറ്റാൻ വനപാലകർ തയാറാകണമെന്നും നിവേദനത്തിൽ പറയുന്നു.

കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന ഡയറക്ടർ ഫാ. ജെയ്സൺ വാഴക്കാട്ട്, ഫൊറോന പ്രസിഡന്‍റ് ബെന്നി ചേരിക്കത്തടത്തിൽ, പാടാംകവല പള്ളി വികാരി ഫാ. ജിസ് കളപ്പുരയ്ക്കൽ, ഗ്ലോബൽ സമിതിയംഗം ബേബി നെട്ടനാനി, അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിറ, വിവിധ ഇടവകകളിൽ നിന്നുള്ള ഭാരവാഹികളായ മാത്തുക്കുട്ടി പുളിയ്ക്കൽ, സിബി ചെറുവള്ളിൽ, കുര്യൻ കുരീക്കാട്ടിൽ, ബിജു മണ്ണനാൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ജിമ്മി വല്ലേൽപുത്തേട്ട് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

നിവേദനം സ്വീകരിച്ച പാടാംകവല ഫോറസ്റ്റ് ഓഫിസർ ബാലൻ മേലധികാരികൾക്ക് നിവേദനം കൈമാറുമെന്നറിയിച്ചു.