ഡോക്ടർ കഥയെഴുതുകയാണ്..
Monday, July 1, 2024 1:37 AM IST
അനുമോൾ ജോയ്

കണ്ണൂർ: ആതുര സേവനത്തിന്‍റെ ആത്മസമർപ്പണത്തിനൊപ്പം ഒരു ദിവസം അല്പനേരം കഥയെഴുത്തിനുമായി മാറ്റിവയ്ക്കും കണ്ണൂർ കൊളച്ചേരിയിലെ ഡോ. ആർ. ശ്യാം കൃഷ്ണൻ. തിരക്കുകൾക്കിടയിൽ ഡോക്ടർക്ക് കഥയെഴുതാൻ എവിടെയാ സമയമെന്ന് ചോദിക്കുന്നവരോട് ശ്യാം കൃഷ്ണൻ ഒരു പുഞ്ചിരിയോടെ പറയും: എത്ര തിരക്കാണെങ്കിലും നമ്മൾ നോക്കിയാൽ സമയം കിട്ടാതിരിക്കുമോ... അതും ഏറെ ഇഷ്ടപ്പെടുന്ന ഒന്നിനാണെങ്കിൽ...

കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുന്പോൾ മുതലാണ് വായനയും എഴുത്തും ഗൗരവമായെടുത്തത്. പഠനത്തോടൊപ്പം ഒഴിവു സമയങ്ങളിൽ വായിക്കും. എന്നാൽ, കഥയെഴുതാറില്ലായിരുന്നു. മാധ്യമപ്രവർത്തകനും ചെറുകഥാകൃത്തുമായിരുന്ന കെ.വി. അനൂപിന്‍റെ സ്മരണാർത്ഥം ഒരു കഥാരചന മത്സരം കോളജിൽ സംഘടിപ്പിച്ചിരുന്നു. അതിലാണ് ആദ്യമായി ശ്യാം കൃഷ്ണൻ കഥയെഴുതുന്നത്. "മടക്കം'എന്നായിരുന്നു കഥയുടെ പേര്. കോളജ് പശ്ചാത്തലം ആസ്പദമാക്കിയെഴുതിയ ആ കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. അതൊരു തുടക്കമായിരുന്നു.

എല്ലാവരും കഥ വായിച്ച് നല്ല അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയപ്പോൾ വീണ്ടും എഴുതണമെന്ന ആഗ്രഹം വന്നു. അങ്ങനെ ചെറുതും വലുതുമായ ഒരുപാട് കഥകൾ എഴുതി. എവിടെയും പ്രസിദ്ധീകരിച്ചില്ല. ഒടുവിൽ കുടുംബക്കാരുടെയും കൂട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി എട്ട് കഥകൾ അടങ്ങിയ ഒരു കഥാസമാഹാരം "മീശക്കള്ളൻ' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അതിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം ലഭിച്ചു. അതോടെയാണ് ശ്യാം കൃഷ്ണൻ എന്ന പേര് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഭുവനേശ്വർ എയിംസിൽ ബയോ കെമിസ്ട്രിയിൽ പിജി ചെയ്യുന്പോഴാണ് മീശക്കള്ളൻ എന്ന കഥ എഴുതുന്നത്. 2022 ൽ അഞ്ച് കഥകൾ എഴുതി. ത്രിലോക്, റാഷമോൺ, മഹേഷിന്‍റെ പ്രതികാരം, ബൗ, പൈദാഹം. ഈ കഥകൾക്ക് സി.വി. ശ്രീരാമൻ അവാർഡ്, കെ.വി. അനൂപ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. തുടർന്ന് മൂന്ന് കഥകൾ കൂടി എഴുതി. ഇവയെല്ലാം ഒന്നിച്ചാക്കിയാണ് മീശക്കള്ളൻ സമാഹാരമാക്കിയത്. അതിനുശേഷം കുമാരൻ കിണർ, കൊടുമുടികൾ എന്നിങ്ങനെ രണ്ട് കഥകൾ കൂടി ശ്യാം കൃഷ്ണൻ എഴുതിയിട്ടുണ്ട്. ഇപ്പോൾ പുതിയ കഥകളുടെ പണിപ്പുരയിലാണ്.

അമ്മവഴി വായനയിലേക്ക്

എൽപി സ്കൂളിൽ പഠിക്കുന്ന സമയത്താണ് വായനയിലേക്ക് കടന്നത്. അതിന് പ്രചോദനമായത് അമ്മയാണ്. കാസർഗോഡ് തളങ്കര സ്കൂളിൽ അമ്മ ജോലി ചെയ്തിരുന്ന സമയത്ത് വായിക്കാനായി ധാരാളം പുസ്തകങ്ങൾ കൊണ്ടുവരും. അതിൽ നിന്ന് ഓരോന്ന് എടുത്താണ് ഞാൻ വായനയുടെ ലോകത്തേക്ക് എത്തിയത്. എം.മുകുന്ദൻ, എം.ടി.വാസുദേവൻ നായർ എന്നിവരുടെ പുസ്തകങ്ങളാണ് അന്ന് ഞാൻ കൂടുതലായി വായിച്ചിരുന്നത്. നാട്ടിൽ ലൈബ്രറികൾ ഉണ്ടായിരുന്നെങ്കിലും അമ്മ കൊണ്ടുവരുന്ന പുസ്തകങ്ങളോടായിരുന്നു എന്നും പ്രിയം.

അക്കാലത്തെ മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെ കഥകളും നോവലുകളും വായിക്കാൻ സാധിച്ചു. ഖസാക്കിന്‍റെ ഇതിഹാസം, രണ്ടാമൂഴം, ആലാഹയുടെ പെൺമക്കൾ എന്നിവയാണ് ഏറെ ഇഷ്ടപ്പെട്ട നോവലുകൾ. ഇഷ്‌ടപ്പെട്ടവ ഞാൻ ആവർത്തിച്ച് വായിക്കാറുണ്ട്. ഇപ്പോഴും വിളിക്കുന്പോൾ തന്നോട് ആദ്യം ചോദിക്കുന്നത് മോനെ.. നീ ഏത് പുസ്തകമാ വായിക്കുന്നതെന്നാണ്.

കണ്ണൂർ സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. പ്ലസ്ടു പഠന കാലയളവിലാണ് വായനയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തത്. എൻട്രൻസ് കോച്ചിംഗും പഠനവുമായി സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ സമയം കിട്ടാറില്ലായിരുന്നു.
സ്കൂളിൽ പഠിക്കുന്ന സമയത്ത് കഥാമത്സരങ്ങളിലൊക്കെ പങ്കെ‌ടുക്കുമായിരുന്നെങ്കിലും സമ്മാനങ്ങളൊന്നും കിട്ടിയിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് ചേർന്നപ്പോഴാണ് വായനയെ കൂടുതലായും ആസ്വദിക്കാൻ തുടങ്ങിയത്. ഹോസ്റ്റലുകളിൽ കിട്ടുന്ന ആനുകാലികങ്ങളായിരുന്നു ആദ്യം വായിച്ചിരുന്നത്. പിന്നീട് സന്തോഷ് എച്ചിക്കാനത്തിന്‍റെയും എസ്.ഹരീഷ്, വിനോയ് തോമസ് എന്നിവരുടെ നോവലുകൾ വായിക്കാൻ തുടങ്ങി.

സാഹിത്യലോകത്ത്
കൂട്ടായി ജീവിതസഖിയും

കവിതയെ സ്നേഹിക്കുന്ന പാലക്കാട് സ്വദേശിയായ പി.ജി. കാവ്യയും കഥകളെ നെഞ്ചിലേറ്റിയ ശ്യാം കൃഷ്ണനും ആദ്യമായി കണ്ടുമുട്ടിയത് 2015 ൽ തൃശൂരിൽ നടന്ന സാഹിത്യ ക്യാന്പിലാണ്. ശ്യാമിന്‍റെ കഥയുടെ ആദ്യ വായനക്കാരി കാവ്യയായി. കവിതയെഴുതിയാൽ ആദ്യം കേൾപ്പിക്കുന്നത് ശ്യാമിനെയും. ഇരുവരുടെയും സംസാരത്തിൽ ഏറെയും വന്നിരുന്നത് സാഹിത്യമായിരുന്നു. 2022 ലാണ് ഇരുവരുടെയും വിവാഹം.

അടുത്തിടെ കാവ്യ എഴുതിയ റീയൂണിയൻ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാവ്യ ഇപ്പോൾ പാലക്കാട് ഐഐടിയിൽ ഗവേഷകയാണ്. ഇപ്പോൾ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ അസി. പ്രഫസറാണ് ഡോ. ശ്യാം കൃഷ്ണൻ. കൊളച്ചേരി പെരുമാച്ചേരിയിലെ റിട്ട. മുഖ്യധ്യാപകൻ എ.പി. രാധാകൃഷ്ണന്‍റെയും കണ്ണൂർ നോർത്ത് എഇഒയായ ഒ.സി. പ്രസന്നകുമാരിയുടെയും മകനാണ്. ശരത്, ശോഭിത് എന്നിവരാണ് സഹോദരങ്ങൾ.