നാലുവർഷ ബിരുദം: സിലബസ് തയാറാക്കാതെ ഉദ്ഘാടനം ചെയ്തത് വഞ്ചനയെന്ന് കെഎസ്‌യു
Tuesday, July 2, 2024 1:50 AM IST
കണ്ണൂർ: സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പുതുതായി നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സിലബസ് പോലും തയാറാക്കാതെയാണെന്ന് കെഎസ്‌യു. അക്കാഡമിക് രംഗത്ത് പൂർത്തിയാക്കേണ്ട കാര്യങ്ങൾ നടപ്പാക്കാതെ കൊട്ടിഘോഷിച്ച് നാലു വർഷ ബിരുദ കോഴ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് വിദ്യാർഥികളോടുള്ള വഞ്ചനായാണെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.

സിലബസുകൾ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാർഥികളുടെ ഭാവിക്ക് ഗുണകരമാകാത്ത തരത്തിൽ പ്രയാസം സൃഷ്ടിച്ച് കൊണ്ട് പദ്ധതി ആരംഭിക്കാൻ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദീകരിക്കണം. കണ്ണൂർ സർവകലാശാലയിൽ തന്നെ പകുതിയിൽ അധികം കോഴ്സുകൾക്കും പൂർണമായ സിലബസുകൾ ഇല്ല. പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിന്‍റെ സിലബസുകൾ മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായാണ് വിദ്യാർഥികൾക്ക് സിലബസുകൾ നൽകുന്നത് എന്നത് വിരോധാഭാസമാണ്.

ഓരോ കോഴ്സിനും വിദ്യാർഥികൾക്ക് വിഷയങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ കോഴ്സ് ബാസ്ക്കറ്റുകൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, ബാസ്ക്കറ്റ് പോയിട്ട് ഒരു കപ്പ് പോലും ഒരുക്കിയിട്ടില്ല. സർവത്ര ആശയക്കുഴപ്പവും ആശങ്കയുമാണ് നാലുവർഷ ബിരുദത്തിലുള്ളത്. വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്‌ട്ര നിലവാരം എന്ന് കൊട്ടിഘോഷിക്കുമ്പോൾ യുജിസിയുടെ ക്രെഡിറ്റ് ഫോർമൂലയും സംസ്ഥാനത്തെ ക്രെഡിറ്റ് ഫോർമുലയും തമ്മിലുള്ള വൈരുധ്യം സർക്കാർ മനസിലാക്കണം.

ഇക്കാര്യങ്ങൾ തയാറാക്കേണ്ട സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ആകെ കുത്തഴിഞ്ഞ നിലയിലാണ്. രാഷ്‌ട്രീയ താത്പര്യവും സ്വജനപക്ഷപാതവും ബോർഡ് ഓഫ് സ്റ്റഡീസിന്‍റെ നിലവാരം തകർത്തു. കഴിവുള്ള ആളുകൾ ആരും ഇത്തരം സമിതികളിൽ ഇല്ലെന്നും തട്ടിക്കൂട്ട് ബോർഡ് ഓഫ് സ്റ്റഡീസുകളാണ് ഇന്നുള്ളതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.