ബലാത്സംഗ കേസ് പ്രതിയുടെ ക്ലിനിക്ക് അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ
Wednesday, July 3, 2024 1:50 AM IST
പയ്യന്നൂർ: ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതിയുടെ ക്ലിനിക്ക് അടിച്ചു തകർത്തു. സംഭവത്തിൽ ആരോഗ്യ വെൽനസ് ക്ലിനിക്ക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി. സുജയുടെ പരാതിയിൽ ഭാരതീയ ന്യായ സൻഹിത് നിയമപ്രകാരം കേസെടുത്ത പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ഇ. കപിൽ, എം.വി.ഷനു, അഖിൽ ഭാസ്കർ, കെ. ലിഗിൻ, എം.ശ്യാം എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക് ജിമ്മിനു നേരെ ഇന്നലെ ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് അക്രമമുണ്ടായത്. ജിംനേഷ്യത്തിലേക്ക് അതികമിച്ച് കടന്നവർ സിസിടിവി കാമറകൾ അടിച്ചു തകർത്ത ശേഷമായിരുന്നു അക്രമം. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷൻ കാബിനും ഫാനുകളുൾപ്പെടെയുള്ള ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ജനൽ പാളികളുമടക്കം അടിച്ചു തകർത്തു. ടോയ്‌ലറ്റുകളും വാഷ് ബേസിനുകളും തകർന്ന നിലയിലാണ്. അക്രമം നടക്കുന്ന വിവരമറിഞ്ഞെത്തിയ പോലീസ് അഞ്ചുപേരെ പിടികൂടുകയായിരുന്നു.

അക്രമത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായുള്ള ക്ലിനിക്കിലെ ജീവനക്കാരിയുടെ പരാതിയിലാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.