സുൽത്താൻ ബത്തേരി: കടമാൻചിറയിലെ കളിസ്ഥലം ഹരിതകർമസേനയ്ക്ക് വിട്ടുനൽകാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻതിരിയണമെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. സതീഷ് പൂതിക്കാട്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബാബു പഴുപ്പത്തൂർ, മണ്ഡലം ഭാരവാഹികളായ ബിന്ദു സുധീർബാബു, സഫീർ പഴേരി, മധു സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നീക്കവുമായി നഗരസഭ മുന്നോട്ടുപോയാൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ബത്തേരിയിലെയും കുപ്പാടിയിലെയും കായികപ്രേമികൾ വർഷങ്ങളായി ഉപയോഗിക്കുന്ന കളിസ്ഥലം ഹരിതകർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിനു വിട്ടുനൽകാനാണ് നഗരസഭാധികൃതരുടെ പദ്ധതി. കടമാൻചിറയിലെ റവന്യു ഭൂമി ഹരിതകർമസേനയുടെ എംസിഎഫിനു വിട്ടുനൽകണമെന്ന ആവശ്യവുമായി മുനിസിപ്പൽ അധികൃതർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായാണ് വിവരം.

കളിസ്ഥലം അജൈവമാലിന്യം വേർതിരിക്കുന്നതിനു വിട്ടുനൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുനിസിപ്പൽ സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിനു നൽകിയത് അന്വേഷണ വിധേയമാക്കണം. പാട്ടത്തിനു നൽകിയതുവഴി സ്റ്റേഡിയം സാധാരണക്കാർക്ക് അപ്രാപ്യമാക്കുകയാണ് ചെയ്തത്.

പ്രദേശവാസികൾക്കുപോലും കായിക പരിശീലനത്തിന് ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുന്നില്ല. സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ടു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ല. സ്റ്റേഡിയം വീണ്ടും പാട്ടത്തിന് നൽകാനാണ് മുനിസിപ്പൽ അധികൃതരുടെ ആലോചനയെന്നും ഇതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.