കോഴിക്കോട്: മൊഫ്യൂസില്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തിലുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്ന് ജില്ല വികസന സമിതി യോഗം.

സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് സമഗ്രമായ അന്വേഷണം യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ തീപിടുത്ത സാധ്യത തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ ഇതിനായി പരിശോധനകള്‍ നടക്കത്തണമെന്നും യോഗത്തില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

പുതിയസ്റ്റാന്‍ഡിലെ തീപ്പിടുത്തത്തില്‍ സമയോചിതമായും കാര്യക്ഷമമായും ഇടപെട്ട ചുമട്ടു തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, ഫയര്‍ ഫോഴ്‌സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരെ ജില്ലാ വികസന സമിതി അഭിനന്ദിച്ചു. കനാല്‍ സിറ്റി പ്രവൃത്തി പുരോഗതി സംബന്ധിച്ച തടസ്സങ്ങള്‍ പരിശോധിക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

2026 ജനുവരിയോടെ പ്രവൃത്തി അരംഭിക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടി കിടക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ ആവശ്യമായനടപടികള്‍ ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു.