തിരുവമ്പാടി: തറിമറ്റത്ത് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കുഴിച്ച കുഴി പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ മണ്ണിട്ടുമൂടി. കുഴി അപകടഭീഷണി സൃഷ്ടിച്ചിരുന്നു. കുഴി മണ്ണിട്ടുമുടണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കുഴി മണ്ണിട്ട് മൂടാന്‍ നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും തീരുമാനിച്ചിരുന്നു.

അതിനിടെയാണ് എട്ടു മാസം മുന്‍പ് എടുത്ത കുഴി ഇന്നലെ മൂടിയത്. തിരുവമ്പാടി പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി എടുത്ത കുഴികളെല്ലാം മൂടണമെന്ന് പുന്നക്കല്‍ എഴാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി അവശ്യപ്പെട്ടു.

പ്രസിഡന്‍റ് ബെന്നി അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ബിന്ദു ജോണ്‍സണ്‍, ജിതിന്‍ പല്ലാട്ട്, ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പില്‍, കെ.ജെ ജോര്‍ജ് കൊച്ചുകൈപ്പേല്‍, ഷൈനി ബെന്നി, ലിസി സണ്ണി, ജിജി എടത്തനാകുന്നേല്‍, അരുണ്‍ നാരംവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.