നഷ്ടപരിഹാരവിതരണം പുനരാരംഭിച്ചില്ല : ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ ഈ മഴക്കാലത്തും ദുരിതത്തില്‍
1564771
Wednesday, June 4, 2025 5:45 AM IST
കോഴിക്കോട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ ഈ മഴക്കാലത്ത് ദുരിതത്തില്‍. നഷ്ടപരിഹാരവിതരണം അനന്തമായി നീണ്ടതോടെ പലവും വാടക വീടുകള്‍ ദുരിതസമാനമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്.
രണ്ടുവര്‍ഷത്തോളമായി പാതകടന്നുപോകുന്ന കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് നിവാസികള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.മലപ്പുറത്ത് വിതരണം ചെയ്ത നഷ്ടപരിഹാരതുകയേക്കാള്‍ കുടുതല്‍ തുക കോഴിക്കോട് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തു എന്നതിനാലാണ് തുക വിതരണം പൂര്‍ണമായി നിര്‍ത്തിവച്ചത്. പലരും കോടതിയെ സമീപിച്ചതോടെ എന്ന് തുക വിതരണം പുനരാരംഭിക്കുമെന്ന അനിശ്ചിതത്വം തുടരുകയാണ്.
പലതവണ സമരമുഖത്തെത്തിയിട്ടും എം.കെ. രാഘവന് എംപി ഉള്‍പ്പെടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടും തുടര്‍ നിര്‍ദേശം ലഭിക്കാത്തതിനാല്‍ തുക വിതരണം പുനരാരംഭിച്ചിട്ടില്ല. പാത കടന്നുപോകുന്ന പാലക്കാടും മലപ്പുറത്തും സ്ഥലം ഏറ്റെടുക്കല്‍ എതാണ്ട് 90 ശതമാനം പുര്‍ത്തിയായി കഴിഞ്ഞിട്ടും കോഴിക്കോട്ട് പകുതിപോലും പൂര്‍ത്തിയായിട്ടില്ല.
നഷ്ടപരിഹാരം ഉടനെ ലഭിക്കുമെന്ന് കണ്ട് പലരും അടുത്തുള്ള സ്ഥലങ്ങള്‍ക്കും വീടുകള്‍ക്കും അഡ്വാന്‍സ് നല്‍കിയിരുന്നു. പണയത്തിലുള്ള ആധാരം ഉള്‍പ്പെടെ എടുത്ത് അധികൃതര്‍ക്ക് കൈമാറിയവരുമുണ്ട്.ആകെയുള്ള നാലും അഞ്ചും സെന്റ് ഭൂമി വരെ വിട്ടുകൊടുത്തവരുണ്ട് കോഴിക്കോട് പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍. പുരയിടത്തിനുള്ള നഷ്ടപരിഹാരത്തുക മാത്രമാണ് ഇവരില്‍ പലര്‍ക്കും കിട്ടിയത്. വീടിനുള്ള തുക അനുവദിക്കുന്നതിനെക്കുറിച്ച് ഒരു അറിയിപ്പുമില്ല.
കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുമ്പോള്‍ വീടും പുരയിടവും നഷ്ടപ്പെടുന്നവര്‍ അഞ്ഞൂറിലധികം പേരാണ്. പെരുമണ്ണയില്‍ എണ്‍പതോളം കച്ചവടസ്ഥാപനങ്ങളും പൊളിക്കപ്പെടും.
ദേശീയപാത 66-ൽ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് തുടങ്ങി ദേശീയപാത 544-ൽ പാലക്കാട് മരുതറോഡുവരെ 121 കിലോമീറ്ററാണ് ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്.
7,937 കോടി ചെലവിൽ അതിവേഗ ഇടനാഴിയായാണ് റോഡ് വികസിപ്പിക്കുക. പണി പൂർത്തിയായാൽ കോഴിക്കോട്-പാലക്കാട് യാത്ര ഒന്നരമണിക്കൂറുകൊണ്ട് സാധ്യമാകും.