കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി കാറിനും സ്‌കൂട്ടറിനും മുകളിലേക്ക് വീണു. യാത്രക്കാര്‍ സാരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 7.30 ഓടെ ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ മരം അൽപം ചരിഞ്ഞ് നിൽക്കുന്നത് നാട്ടുകാരുടെശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നാണ് കൊമ്പ് പൊട്ടിവീണത്. അത് വഴി മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

മരത്തിനടിയിൽപ്പെട്ട കാറിലെ യാത്രകാരനെ നാട്ടുകാരാണ് യാതൊരു പരിക്കുമില്ലാതെ പുറത്തെടുത്തത്. പരിക്കേറ്റ സ്കൂട്ടർ യാത്രകാരൻ വിയ്യൂർ സ്വദേശി പ്രബീഷിനെ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിലെ ഗതാഗതം ബൈപാസിലൂടെ തിരിച്ചു വിട്ടു. നാട്ടുകാരും അഗ്നി രക്ഷാ സേന യും ചേർന്ന് 10 മണിയോടെ. മരം മുറിച്ചു നീക്കി. പോലീസും സ്ഥലത്തുണ്ടായിരുന്നു.