പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും സിബിഎസ്ഇ ഫുൾ എ വൺ ജേതാക്കളെയും അസറ്റ് പേരാമ്പ്ര അനുമോദിച്ചു.

പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. അസറ്റ് ചെയർമാൻ സി. എച്ച്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ രണ്ടായിരത്തോളം പ്രതിഭകളെ അനുമോദിച്ചു.

ജീവിത വിജയത്തിന് കുറുക്കുവഴികൾ ഇല്ലെന്നും സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളെയും അതിജീവിക്കാം എന്നും ജീവിതവിജയം നേടാമെന്നും സ്വാനുഭവങ്ങൾ ഉദാഹരിച്ച് അദ്ദേഹം കുട്ടികളെ പ്രചോദിപ്പിച്ചു.

ഗോപിനാഥ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം അരുതാത്തതായി മാറുന്ന കാലത്ത് നല്ലത് കേൾക്കാനും പറയാനും ചെയ്യാനും കഴിയണമെന്ന് അദ്ദേഹം കുട്ടികളെ ഉദ് ബോധിപ്പിച്ചു.

എസ്.പി. കുഞ്ഞമ്മദ്, പി. മുഹമ്മദ്‌, എസ്.കെ. അസൈനാർ, എ.കെ. തറുവൈ ഹാജി, പി.സി. മുഹമ്മദ് സിറാജ്, എൻ.പി. അസീസ്, ആവള ഹമീദ്, പി.വി. ലീന, സൗഫി താഴെക്കണ്ടി, സി.എച്ച്. രാജീവൻ,ടി.പി. മുഹമ്മദ്, വി.കെ. മൊയ്തു പി. ബിന്ദു, വി.സി. ഷാജി, കെ.എം. മുഹമ്മദ്, അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട്,

സെക്രട്ടറി ചിത്ര രാജൻ എന്നിവർ പ്രസംഗിച്ചു. മാതാ പേരാമ്പ്രയുടെ കലാകാരന്മാർ ലഹരിക്കെതിരേയുള്ള ജ്യോതിർഗമയ നൃത്ത സംഗീത നാടകാവിഷ്കാരവും സ്വാഗത നൃത്തവും അവതരിപ്പിച്ചു.