കോഴിക്കോട്: കാപ്പ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്‍തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)നെ ചെമ്മങ്ങാട് പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കാപ്പ നിയമം പ്രകാരം അജ്മല്‍ ബിലാലിനെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയതിനാണ് പോലീസ് അറസ്റ്റു ചെയ്തത്.

ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്.

വീട്ടില്‍ കയറി സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ചതിനും പൊതുസ്ഥലത്തുവച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിനും മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും അപഹരിച്ചതിനും മറ്റുമായി നിരവധി കേസുകളുള്ള സാഹചര്യത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ജില്ലയില്‍ പ്രവേശിക്കുവാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടുവാനോ പാടില്ല എന്ന നിബന്ധനയോടുകൂടി കാപ്പ നിയമപ്രകാരം നാടു കടത്തിയിരുന്നു.

എന്നാല്‍ പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു. പ്രതിയെ ചക്കുംകടവിലുള്ള ഇയാളുടെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.