പെരുവണ്ണാമൂഴി: ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ടിൽ ബസ് സർവീസ് പകുതി ദൂരം മാത്രം.
മലയോര ഹൈവേയുടെ പണി കാരണം പെരുവണ്ണാമൂഴി ആശുപത്രി ഭാഗത്ത് റോഡിൽ 100 മീറ്ററോളം മൊത്തം ചെളിയാണ്. തുടർന്ന് "നാഥിനില്ലാത്ത ചക്കിട്ടപാറ - ഈ ചെളിക്കുഴിയിൽ നിന്ന് യാത്രക്കാരെ ആര് രക്ഷിക്കും' എന്ന പ്ലക്കാർഡുമായി ഇന്നലെ വൈകുന്നേരം നാലോടെ ചക്കിട്ടപാറയിലെ പൊതു പ്രവർത്തകൻ രാജൻ വർക്കി ചെളിക്കെട്ടിൽ സമരം നടത്തി.

അരമണിക്കൂറിനുള്ളിൽ അര ലോഡ് ക്വാറി വേസ്റ്റുമായി ടിപ്പർ ലോറി എത്തി. പിന്നാലെ ജെസിബിയും. തുടർന്ന് ക്വാറി വേസ്റ്റ് നിരത്തി ലോറി പോയി. കടലിൽ കായം കലക്കുന്നത് പോലെയുള്ള പ്രവർത്തിയാണ് നടന്നത്.