‌കോഴിക്കോട്: ചാലപ്പുറത്ത്‌ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മാവൂർ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാലപ്പുറം അച്യുതൻ ഗേൾസ് സ്‌കൂളിന് സമീപം പിവിഎസ് ടവേർസിൽ 7ഡിയിൽ താമസിക്കുന്ന കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി മഹേഷ് ഗോപാല കൃഷ്ണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.45ന് മാവൂർ റോഡിൽ റാവിസ് ഹോട്ടലിനും ഹിറാ സെന്‍ററിനുമിടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് മഹേഷ്. വെള്ളിയാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ മഹേഷ് ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും സുഹൃത്തുക്കളും കസബ പോലീസിൽ പരാതി നൽകുകയായിരുന്നു. എല്ലാദിവസവും പോകുന്ന വഴിയിൽ പോലീസും സുഹൃത്തുക്കളും തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

ഇന്നലെ രാവിലെ റോഡിന് സമീപം മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. ഹൃദയാഘാദമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മഹേഷ് ഷിപ്പിൽ ക്യാപ്റ്റാണ്. അച്ഛൻ: ഗോപാല കൃഷ്ണൻ. അമ്മ: രാജലക്ഷ്മി. ഭാര്യ: മേഘ്‌ന മഹേഷ്. മകൾ: മഞ്ജു മഹേഷ്. സഹോദരൻ: രാംപ്രകാശ്. സംസ്‌കാരം ഇന്ന് പത്തിന് പുതിയപാലം ബ്രാഹ്‌മണ ശ്മശാനത്തിൽ.