പേരൂര്‍ക്കട: സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സഹോദരങ്ങളെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ മ്യൂസിയം സ്റ്റേഷനില്‍ ഹാജരായി.

തിരുവനന്തപുരം സ്വദേശി സുരേന്ദ്രബാബുവാണ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. താന്‍ സ്‌കൂട്ടര്‍ യാത്രികരെ കണ്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ നന്തന്‍കോട്ടെ ഒരു ഹോട്ടലിനു സമീപമായിരുന്നു സംഭവം.

പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സിനു സമീപം താമസിക്കുന്ന എസ്.എസ്. സുനിത, ഇവരുടെ സഹോദരന്‍ വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണം സ്വദേശി എസ്.എസ്. സുനില്‍ എന്നിവരെയാണ് കാര്‍ ഇടിച്ചിട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്തിയെങ്കിലും പിന്നീട് കാറില്‍നിന്നിറങ്ങാതെ അമിതവേഗത്തില്‍ മുന്നോട്ടുപോകുകയായിരുന്നു. പിറകേയെത്തിയ മറ്റൊരു കാറിലുണ്ടായിരുന്നവരാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുനിതയുടെ മകന്‍ അതിന്‍ എസ്. പ്രസാദ് വയറുവേദനയെ തുടര്‍ന്ന് കോസ്മോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മകന്‍റെ വസ്ത്രങ്ങളും മറ്റും വീട്ടില്‍നിന്ന് എടുക്കുന്നതിനു പേരൂര്‍ക്കടയിലേക്കു പോകുന്നതിനിടെയാണ് സുനിലും സുനിതയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിറകില്‍ കാര്‍ വന്നിടിച്ചത്. വീഴ്ചയില്‍ സുനിലിനു സാരമായി പരിക്കേറ്റിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ടതിനും ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. തുടരന്വേഷണവും തെളിവുശേഖരണവും നടന്നുവരുന്നതിനാല്‍ ഉടമയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് വിട്ടയയ്ക്കുകയായിരുന്നു.