അക്വേറിയം കത്തി നശിച്ചു
Monday, May 27, 2024 1:37 AM IST
കാട്ടാക്കട: അക്വേറിയം കത്തി നശിച്ചു. ബാലരാമപുരം-കാട്ടാക്കട റോഡില്‍ പ്രവര്‍ത്തിക്കുന്ന എരുത്താവൂര്‍ ചപ്പാത്ത് വി.എസ്.ഭവനില്‍ ഷിബിന്‍ നടത്തുന്ന ബ്രദേഴ്‌സ് അക്വേ റിയത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്.

അക്വോറിയത്തിന് സമീപത്തുള്ള കെട്ടിട ഉടമയുടെ വീടിനുള്ളിലേയ്ക്ക് ഞായറാഴ്ച പുലര്‍ച്ചെ 4.30 മണിയോടുകൂടി പുക ഉയര്‍ന്ന് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് അക്വോറിയത്തില്‍ തീപിടിത്തമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കാട്ടാക്കടയിലെ അഗ്നിശമനസേനേയെ വിവിരമറിയിക്കുകയായിരുന്നു.


തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീഅണയ്ക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസും,ഫോരന്‍സിക് സംഘവും കടയില്‍ പരിശോധന നടത്തി. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അക്വോറിയം ഉടമ ഷിബിന്‍ പറഞ്ഞു. വിലകൂടിയ പ്രാവുകളും, കിളികളും, മുയലും ഉള്‍പ്പടെ അഗിനിക്കിരയായി.