ഗോപാലപുരം മൂന്നുമൊക്ക് പാതയിൽ വാഹനക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു
Sunday, September 29, 2024 1:43 AM IST
കൊഴിഞ്ഞാമ്പാറ: ഗോപാലപുരം മൂന്നുമൊക്ക് പാതയിൽ ഇന്നലെയുണ്ടായ വാഹനകുരുക്കിൽ യാത്രക്കാർ ദീർഘനേരം വലഞ്ഞു.

പൊള്ളാച്ചി, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നും എത്തുന്ന ബസുകൾ തിരിഞ്ഞുപോകുന്നത് ഗോപാലപുരം ജംഗ്ഷനിലാണ്. ഇന്നലെ രാമർപണ്ണ മഹോത്സവ മെന്നതിനാൽ താലൂക്കിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും ഓട്ടോ കാർ, ട്രാവലർ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് കാലത്ത് മുതൽ ഗോപാലപുരത്ത് എത്തിക്കൊണ്ടിരുന്നത്. ഈ വാഹനങ്ങളെല്ലാം മൂലത്തറ റോഡിൽ തിരിഞ്ഞപോകാൻ പെടാപ്പാട് നേരിട്ടു. കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ പരിധിയിലുള്ള ഗോപാലപുരത്ത് ഗതാഗതനിയന്ത്രണത്തിന് പോലീസ് സേന ഉണ്ടാകാതിരുന്നതാണ് വാഹനങ്ങൾ തെരുവിൽ അകപ്പെടാൻ കാരണമായത്. ഇനിയുള്ള മൂന്നു ശനി ദിവസ ങ്ങളിലും ഗോപാലപുരത്ത് നിന്നുതിരിയാൻ കഴിയാത്ത വിധം വാഹനതിരക്ക് ഉണ്ടാവും.

ആനമല, അബ്രാംപാളയം ഊത്തുക്കുഴി സേത്തുഭാഗത്തുമട നിന്നും സമാനമായ രീതിയിൽ എത്തിയ വാഹനങ്ങൾ മീനാക്ഷിപുരത്ത് സ്റ്റേഷനിൽ നിന്നും ഒരു ഡസൻ സിപിഒമാർ, നിയന്ത്രിച്ച് വിട്ടതിനാൽ ഗതാഗത തടസം ഉണ്ടായില്ല.

എന്നാൽ ഗോപാലപുരത്ത് വാഹനതിരക്ക് കാരണം ഇടയ്ക്കിടെ യാത്രക്കാർ വഴക്കും ബഹളവും ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ഗോപാലപുരം വഴിയിൽ സഞ്ചാരം തടസം ഉണ്ടാവാതിരിക്കാൻ കൊഴിഞ്ഞാമ്പാറ പോലീസ് നടപടി അത്യാവശ്യമായിരുന്നു. തിരക്കിൽപെട്ട് മറ്റു വാഹനങ്ങളുമായി ഉരസി വാഹനഭാഗങ്ങൾ കേടുവന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനതിരക്കു കാരണം കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ സമയം വൈകി ഓടിയതും യാത്രക്കാർക്ക് വിനയായി.