തമിഴ്നാട്ടിലേക്കു പോകുന്ന വാഹനങ്ങൾ ഒറിജിനൽ ലൈസൻസ് കാണിക്കണമെന്നത് ഒഴിവാക്കണം
Saturday, September 28, 2024 6:38 AM IST
കൊഴിഞ്ഞാമ്പാറ: ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവ യഥാസമയത്ത് അച്ചടിച്ചുകിട്ടാത്തതിനാൽ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് വാഹന ഉടമകളുടെ പരാതി.

സംസ്ഥാനത്ത് ആർസി, ലൈസൻസ് വിതരണം മാസങ്ങളായി നടക്കുന്നില്ലെന്ന് അറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് പോകുന്ന കേരള രജിസ്ട്രേഷൻ വാഹനങ്ങൾ തെരഞ്ഞുപിടിച്ച് പോലിസും, ആർടിഒയും കർശന പരിശോധന നടത്തുകയാണെന്നാണ് ആക്ഷേപം.

ഒറിജിനൽ ലൈസൻസ് കാണിക്കാത്തവർക്ക് ഭീമമായ തുക പിഴയടപ്പിക്കുന്നുണ്ട്. ആർടിഒ ലൈസൻസിന് അപ്രൂവ് ആയ രേഖകൾ കാണിച്ചാലും വിടാറില്ലെന്നതാണ് വാഹനമോടിക്കുന്നവരുടെ പരാതി .

ആർടിഒ നൽകുന്ന രേഖകൾ ഇന്ത്യയിലേത് സംസ്ഥാനത്തും ബാധകമാണെന്നിരിക്കെ തമിഴ്നാട് ഇത് അംഗീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വേലന്താവളം, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ നിത്യേന കോയമ്പത്തൂർ പൊള്ളാച്ചി ഭാഗങ്ങളിലേക്ക് പോയിവരാറുണ്ട്. ഇവർക്കാണ് സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത്ഏറെ വിനയായിരിക്കുന്നത്.

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അടിയന്തരമായി തമിഴ്നാട് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഒറിജിനൽ ലൈസൻസ് കാണിക്കണമെന്ന നിർബന്ധം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.