ഭാരതപ്പുഴയോര സൗന്ദര്യവത്കരണ നടപടികൾ തുടങ്ങി
Saturday, September 28, 2024 6:38 AM IST
ഷൊർണൂർ: 20 കോടി രൂപ ചെലവിൽ ഭാരതപ്പുഴയോരം സൗന്ദര്യവത്കരിക്കാൻ നടപടികൾ തുടങ്ങി. പുഴ സംരക്ഷണവും സൗന്ദര്യവത്കരണവും നടപ്പാക്കാനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. റെയിൽവേ മേൽപ്പാലം മുതൽ തടയണവരെ പുഴയോരത്ത് സംരക്ഷണഭിത്തിയും നടക്കാനുള്ള സൗകര്യവും ഉൾപ്പെടെയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.

ഇതിനായി കോഴിക്കോട് എൻഐഐടി യിലെ എൻജിനീയർമാർ പുഴയുടെ ആഴമുൾപ്പെടെ പരിശോധിച്ചാണ് പദ്ധതിരേഖ തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിലെ അഞ്ചു കോടി രൂപ നഗരസഭയ്ക്ക് ലഭിച്ചു. പദ്ധതിനിർവഹണത്തിനായി ചുമതലപ്പെടുത്തിയ ജലസേചനവകുപ്പിന് തുക കൈമാറുകയും ചെയ്തു.

കോഴിക്കോട് എൻഐഐടി തയ്യാറാക്കിനൽകുന്ന പദ്ധതിക്കനുസരിച്ചായിരിക്കും നിർമാണം. ഈ മാസം അവസാനത്തോടെ പദ്ധതിരേഖ ലഭിക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു. സംരക്ഷണഭിത്തിയും നടപ്പാതയും ഉണ്ടാകും.

രണ്ടാംഘട്ടത്തിൽ പുഴയിൽ ബോട്ടിംഗ്, പൊതുശ്മശാനത്തിലെത്തുന്നവർക്ക് കുളിക്കാനുള്ള കടവ്, കയാക്കിംഗ്, പഴയ കൊച്ചിൻ പാലത്തെ ഉപയോഗപ്പെടുത്തിയുള്ള സൗന്ദര്യവത്കരണം, സോളാർ പാനലുകൾ എന്നിവയെല്ലാം നടപ്പാക്കും.

പുഴയോരം കഴിഞ്ഞപ്രളയത്തിലും തകർന്നിരിക്കയാണ്. കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം എന്നിവയെല്ലാം പുഴയോരത്തുണ്ടായിരുന്നെങ്കിലും ഇവയ്ക്കും പ്രളയത്തിൽ നാശമുണ്ടായിരുന്നു.