കാളിയോട് കനാലിനുസമീപം പുലികളെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി
Sunday, September 29, 2024 1:43 AM IST
കല്ലടിക്കോട്: കരിമ്പ കാളിയോട് വടക്കേക്കര പാലത്തിന് സമീപം പുലികളെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. മുകാലൻകുന്ന് സ്വദേശി സുരേഷ് ആണ് തള്ളയും രണ്ട് കുട്ടികളും അടങ്ങുന്ന പുലികളെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ ടാപ്പിംഗിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ വടക്കേക്കര പാലത്തിനോട് അടുത്ത് എത്തിയപ്പോൾ പാലത്തിനു കുറച്ചു അകലെ കനാലിനോട് ചേർന്ന് രണ്ടു കുട്ടികളെയും വലിയൊരു പുലിയെയും കണ്ടതായി സുരേഷ് പറഞ്ഞു.

സംഭവം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് ഫോറസ്റ്റ് ഔട്ട്‌ പോസ്റ്റിലെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരം ടാപ്പിംഗിനു പോകുന്ന വഴിയിൽ ഇടക്ക് പന്നികളെ കാണാറുണ്ടെന്നും എന്നാൽ പുലിയെ ആദ്യമായിട്ടാണ് കാണുന്നതെന്നും ഇദ്ദേഹം പറഞ്ഞു. പുലിയെ കണ്ട വാർത്ത പുറത്ത് വന്നതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.

മേന്മല ,ചെറുമല, കരിമല, പുളിയമ്പള്ളി, കയ്യറ മേഖലകളിൽ ഇതിനുമുന്പും പുലി അടക്കമുള്ള മൃഗങ്ങളെ കണ്ടതായി പ്രദേശവാസികൾ പറയുന്നു.

വളർത്തുമൃഗങ്ങളെ ആക്രമിച്ചതായും ഒരു ആടിനെ കടിച്ചു കൊന്നതായും പ്രദേശവാസികൾ പറഞ്ഞു.