തിരുവനന്തപുരം: എറിയാട് - എടവിലങ്ങ് പഞ്ചായത്തുകളെ ബാധിക്കുന്ന അശാസ്ത്രീയ തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ എറിയാട് പഞ്ചായത്ത് ഓഫീസിനു മുന്പിൽ തീരദേശ ഹൈവേ അവകാശ സംരക്ഷണസമിതി നടത്തുന്ന അനശ്ചിതകാല ധർണയുടെ 75ാംദിവസം നിയമസഭയിലേക്കു മാർച്ചും ധർണയും നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
500 കോടിയിലധികം വിലവരുന്ന സ്ഥാവരജംഗമ വസ്തുക്കളും ആയിരത്തിലധികം പേർക്കു തൊഴിലും നഷ്ടപ്പെടുത്തി എറിയാടിന്റെ വികസനം തച്ചുതകർക്കുന്ന പദ്ധതിക്കെതിരെ പൊതുസമൂഹം അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമരസമിതി ചെയർമാൻ എ.എ. ഇക്ബാൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർഷാദ് റഹ്മാൻ, പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, ധീവരസഭ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. ദാസൻ, എറിയാട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. സക്കീർ ഹുസൈൻ, പ്രവാസി പെൻഷൻ ഓൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.എ. അമീർ, എഫ്ഐടിയു സംസ്ഥാന കൗൺസിൽ അംഗം സരസ്വതി വലപ്പാട്, എൻആർഐ സംസ്ഥാന കൗൺസിൽ അംഗം ലൈജു ആലപ്പുഴ എന്നിവർ പ്രസംഗിച്ചു.
ധർണയ്ക്ക് സമരസമിതി ജനറൽ സെക്രട്ടറി സിദ്ദീഖ് പഴങ്ങാടൻ സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.എ. അബ്ദുൾസലാം നന്ദിയും പറഞ്ഞു.
മാനവീയും സ്ക്വയറിൽനിന്ന് ആരംഭിച്ച നിയമസഭ മാർച്ചിന് എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എസ്. രാജീവൻ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. ഷാഫി, ആരിഫ് അലിക്കുഞ്ഞ്, ഫാത്തിമ സിദ്ദീഖ്, ഡോ. കെ.കെ. നസീർ, പി.കെ. അബ്ദുൽ ജബ്ബാർ, കെ.എം. ഷൗക്കത്ത്, പി.എച്ച്. സിദ്ദീഖ്, ഇബ്രാഹിംകുട്ടി എറിയാട്, ടി.പി. സിദ്ധാർഥൻ, ടി.കെ. കൊച്ചുഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.