ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണം; പ്രതിഷേധത്തിനൊരുങ്ങി തൃശൂർ അതിരൂപത
Wednesday, June 26, 2024 1:24 AM IST
തൃശൂർ: സെന്‍റ് തോമസ് ദിനമായ ജൂലൈ മൂന്ന് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാസ്റ്ററൽ കൗണ്‍സിലിന്‍റെയും കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്കു മാർച്ചും ധർണയും നടത്താൻ ഒരുങ്ങി തൃശൂർ അതിരൂപത. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ മൂന്നിനു രാവിലെ 10.30 നു റാലിയും ധർണയും നടത്തും. അന്നേ ദിവസം ഇടവകകളിൽ അവകാശദിനാചരണവും ഒപ്പുശേഖരണവും നടത്തും. ന്യൂനപക്ഷവിഭാഗങ്ങളിൽ ന്യൂനപക്ഷമായിപ്പോയതാണ് ക്രൈസ്തവസമൂഹം അവഗണനകൾ നേരിടാൻ ഇടയാക്കുന്നതെന്ന് അതിരൂപത ഭാരവാഹികൾ ആരോപിച്ചു.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസദ്ധീകരിക്കാനും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി ശിപാർശകൾ പ്രാബല്യത്തിൽ വരുത്താനും സർക്കാർ നടപടികൾ സ്വീകരിക്കണം. സെന്‍റ് തോമസ് ദിനം ക്രൈസ്തവവിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ദിനമാണ്. അന്ന് അവധി പ്രഖ്യാപിക്കണമെന്നു കാലങ്ങളായി ആവശ്യപ്പടുന്നുണ്ട്. എന്നാൽ അവധിക്കു പകരം ആ ദിവസം മത്സരപരീക്ഷകളും യൂണിവേഴ്സിറ്റി പരീക്ഷകളും നിശ്ചയിച്ചിരിക്കുന്നതു പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, മുൻ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശേരി, കത്തോലിക്ക കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. ഡേവീസ്, അതിരൂപത പബ്ലിക് റിലേഷൻസ് പ്രസിഡന്‍റ് ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.