മത്സ്യക്കൃഷിയിൽ രാജേട്ടന്‍റെ വിജയക്കൊയ്ത്ത്
Wednesday, June 26, 2024 1:24 AM IST
കയ്പമംഗലം: മത്സ്യക്കൃഷിയിൽ വിജയക്കൊയ്ത്ത് തുടരുകയാണ് അറുപത്തിയൊന്നുകാരനായ രാജേട്ടൻ. ചെറുപ്പം മുതൽക്കേ ശ്രീനാരായണപുരം കോതപറമ്പ് കടവിൽ ഈശ്വരമംഗലത്ത് രാജേട്ടന് മത്സ്യങ്ങളോടു പ്രിയമായിരുന്നു. ജനിച്ചുവളർന്ന ചെറിയ വീട് കായലിനു സമീപം. മീൻ പിടിക്കൽ വിനോദവും പിന്നെ ജീവോപായവുമായി. വീടിനു സമീപം ഫാം ആരംഭിച്ചു. മത്സ്യക്കൃഷി പച്ചപിടിച്ചുവരുന്ന സമയത്തായിരുന്നു മഹാപ്രളയം. വീടും കൃഷിയിടവും എല്ലാം മുങ്ങിപ്പോയി. ജീവിതത്തിൽ ഒന്നും ഇല്ലാത്ത അവസ്ഥയിൽനിന്ന് ഇച്ഛശക്തിയും ധൈര്യവും ആത്മാർഥതയും കഠിനാധ്വാനവും ഒത്തൊരുമിച്ചപ്പോൾ രാജൻ തിരിച്ചുപിടിച്ചത് കൈവിട്ടുപോയ ജീവിതവും മത്സ്യക്കൃഷിയിലെ മികച്ച വിജയവും.

വെള്ളമിറങ്ങിപ്പോയപ്പോൾ ഫാം ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. എങ്ങനെ മുന്നോട്ടു പോകുമെന്ന ചിന്ത അലട്ടിയിരുന്ന രാജൻ എടുത്ത ഉറച്ച തീരുമാനത്തിന്‍റെ ഫലമാണ് ഇപ്പോൾ കാണുന്ന വീടും വാഹനവും മറ്റെല്ലാം.

സംസ്ഥാന ഫിഷറീസ് വകുപ്പിനും വിവിധ ജില്ലകളിലെ കർഷകർക്കും കാളാഞ്ചി, തിരുത, കരിമീൻ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുകയാണു രാജനിപ്പോൾ. ഫിഷറീസ് വകുപ്പിന്‍റെ പദ്ധതിപ്രകാരം കനോലി കനാലിൽ ചെയ്യുന്ന കൂടുകൃഷിയിൽ രണ്ടായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വരുന്നുണ്ട്. ഭാര്യ ഇന്ദിരയും മകൻ അജിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പിന്തുണയുമായി രംഗത്തുണ്ട്.

അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണു പുറമെനിന്നു പണിക്കാരെ വിളിക്കാറുള്ളത്. ജില്ലാതലത്തിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ രാജൻ കരസ്ഥമാക്കിയിട്ടുണ്ട്. കോതപറമ്പ് കിഴക്ക് കനോലി കനാലിനു സമീപത്തുള്ള വീട്ടുവളപ്പിൽ നിർമിച്ച വലിയ കുളത്തിലാണു മത്സ്യക്കൃഷി. സീഡ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മത്സ്യ വിത്ത് ഉൽപ്പാദനകേന്ദ്രം കൂടിയാണിത്. മത്സ്യക്കുഞ്ഞുങ്ങൾക്കു കൃത്യമായ രീതിയിൽ ഓക്സിജൻ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറിയ പോരായ്മകൾ സംഭവിച്ചാൽ കാലതാമസം ഇല്ലാതെ തന്നെ മകൻ അജിത്ത് അതു പരിഹരിച്ചു മുന്നോട്ടുപോകും. വലുപ്പമനുസരിച്ചു കരിമീൻ കുഞ്ഞുങ്ങളെ വിവിധ വിഭാഗങ്ങളിലായാണ് പരിപാലിക്കുന്നത്. ഇവയുടെ വിപണത്തിന്‍റെ ചുമതല മകൻ അജിത്തിനാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നിരവധി കർഷകർ രാജന്‍റെ ഹാച്ചറിയിലേക്കു മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാനായി എത്താറുണ്ട്.