പോക്സോ; പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും
Friday, June 28, 2024 8:07 AM IST
വടക്കാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ(40)യാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.

പിഴത്തുക അടയ്ക്കാത്തപക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോട് ശുപാര്‍ശചെയ്തു. പഴയന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.എ. ഫക്രുദ്ദീന്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ സിഐ ജെ. നിസാമുദ്ദീന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പഴയന്നൂര്‍ പോലീസ് സിപിഒമാരായ കണ്ണന്‍, അനൂപ്, പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ സിപിഒ ഗീത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.