അടിസ്ഥാനസൗകര്യങ്ങളില്ല; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തിക്കുന്നില്ല
Tuesday, June 25, 2024 1:27 AM IST
എടത്തിരുത്തി: അടിസ്ഥാനസൗകര്യങ്ങളില്ലായെന്ന പേരിൽ ചെന്ത്രാപ്പിന്നിയിലുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നില്ല. ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിന് മുൻവശത്തുള്ള ചെന്ത്രാപ്പിന്നി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസാണ് പേരിനൊരു വിഇ ഓഫീസ് എന്ന നിലയിലായത്.

ഇവിടത്തെ ഓഫീസറെ കാണണമെങ്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പോകേണ്ട ഗതികേടിലാണ് ജനങ്ങൾ. മതിലകം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഇ ഓഫീസാണ് കഴിഞ്ഞ ഒരു വർഷമായി അടഞ്ഞുകിടക്കുന്നത്. ചെന്ത്രാപ്പിന്നി, എടത്തിരുത്തി എന്നിങ്ങനെ രണ്ട് വില്ലേജുകളാണ് എടത്തിരുത്തി പഞ്ചായത്തിന് കീഴിൽ. മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് ഈ കെട്ടിടം നവീകരിച്ചിരുന്നു. തുടർന്ന് കുറച്ചുകാലം ഓഫീസ് പ്രവൃത്തിച്ചു. വൈദ്യുതിയില്ലാത്തതിനാൽ പിന്നീട് വൈദ്യുതീകരണവും നടത്തി. പക്ഷേ എന്നിട്ടും ഇവിടത്തെ വിഇഒ എടത്തിരുത്തി പഞ്ചായത്തോഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി വിഇഒ ഓഫീസിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

ഇടയ്ക്കുവന്ന് ഓഫീസ് വൃത്തിയാക്കി പോകുന്നതല്ലാതെ സ്ഥിരമായി തുറക്കാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിൽ ഇത്രയും തുക ചെലവാക്കിയതെന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. ഓഫീസിൽ വെള്ളത്തിനുള്ള സൗകര്യമില്ല. ഓഫീസ് ആവശ്യങ്ങൾക്ക് കമ്പ്യൂട്ടറും പ്രിന്‍ററുമില്ല.

ഓഫീസ് തുറക്കാത്തതുമായി ബന്ധപ്പെട്ട് അധികൃതരുടെ ന്യായീകരണങ്ങൾ നിരവധി. അതേ സമയം ഡിജിറ്റൽ സർവേയുടെ ഭാഗമായി ഓഫീസ് താത്കാലികമായി സർവേയർമാർക്ക് നൽകിയിരിക്കുകയാണെന്നും അതിനുശേഷം വിഇഒ ഓഫീസായി തുടരുമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ചന്ദ്രബാബു പറയുന്നത്.