ക്ഷേത്രത്തില്‍ മോഷണം; ദൃശ്യങ്ങള്‍ നിരീക്ഷണകാമറയില്‍
Friday, June 28, 2024 8:07 AM IST
മണ്ണംപേട്ട: പൂക്കോട് കീനൂര്‍ മഹാദേവക്ഷേത്രത്തില്‍ മോഷണം. നടപ്പുരയിലും ഉപപ്രതിഷ്ഠയ്ക്ക് മുന്നിലും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം.

പണം കവര്‍ന്നശേഷം ഭണ്ഡാരങ്ങള്‍ ക്ഷേത്രപ്പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. 3000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണംനടന്നത്. മോഷണദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ നിരീക്ഷണകാമറയില്‍ പതിഞ്ഞു. മുഖം മറച്ചെത്തിയ മോഷ്ടാവ് ഒരുമണിക്കൂറിലേറെയാണ് ക്ഷേത്രത്തില്‍ തങ്ങിയത്. നാല് കാമറകള്‍ നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. ആയുധങ്ങളുമായി എത്തിയ മോഷ്ടാവ് ഭണ്ഡാരങ്ങള്‍ എടുത്തുകൊണ്ടുപോയി പറമ്പില്‍വച്ച് താഴുതകര്‍ത്താണ് പണം മോഷ്ടിച്ചത്. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.