സിഎച്ച്ആർ വനമാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള കോണ്‍ഗ്രസ്
Saturday, September 28, 2024 5:58 AM IST
നെടുങ്കണ്ടം: ഏലമലക്കാടുകൾ റിസർവ് വനമാക്കി മാറ്റാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. രാജഭരണകാലയളവിൽ പതിച്ചുനൽകിയ ഏലമല പ്രദേശത്തിന്‍റെ വിസ്തൃതി 15,720 ഏക്കറാണ്. എന്നാൽ വനവിസ്തൃതി വർധിപ്പിക്കാനാണ് ഇടതുസർക്കാരിന്‍റെ നീക്കം.

ഇതിനുദാഹരണമാണ് നിയമസഭയിൽ വനംമന്ത്രി ഏലമലക്കാടുകൾ വനമാണെന്ന് പ്രസ്താവന നടത്തിയത്. ഇതു കർഷക വിരുദ്ധമായ നടപടിയാണ്. ഇതിനു മുന്പുള്ള സർക്കാരുകൾ എടുത്ത നിലപാടുകൾക്ക് കടകവിരുദ്ധമായാണ് ഇപ്പോഴത്തെ സർക്കാരിന്‍റെത്.

സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ട സമയം അടുത്തിരിക്കുകയാണ്. ഈ സമയത്തും സംസ്ഥാന സർക്കാർ സത്യവാങ്മൂലം തയാറാക്കുകയോ ഇതിനായി സർവകക്ഷിയോഗം വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

വനംവകുപ്പിന്‍റെ നിലപാട് കോടതിയിൽ എതിർകക്ഷികൾ ആയുധമാക്കുകയും വിധി ജനങ്ങൾക്ക് എതിരാകുകയും ചെയ്താൽ ഏറ്റവും വലിയ കുടിയിറക്കിനെയാകും അഭിമുഖീകരിക്കേണ്ടിവരിക. സിഎച്ച്ആർ വനമല്ലെന്നും ഇവിടെ ജനങ്ങൾ വർഷങ്ങളായി ജീവിക്കുന്നതാണെന്നും മനസിലാക്കിവേണം സത്യവാങ്മൂലം നൽകുവാൻ. വിഷയത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി സംഘടനകളും ചേർന്ന് കാർബണ്‍ ഫണ്ട് തട്ടിയെടുക്കുന്നതിനായി നടത്തുന്ന കർഷകവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ഉടുന്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് 10.30 ന് നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ ധർണ നടത്തും.

കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് എക്സ് എംപി ഉദ്ഘാടനം ചെയ്യും. ഇടതുസർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ജില്ലയിലെ ഭൂപ്രശ്നങ്ങൾ വഷളാക്കുകയും കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയുമാണെന്ന് നേതാക്കളായ ജോജി ഇടപ്പള്ളിക്കുന്നേൽ, ജോസ് പൊട്ടംപ്ലാക്കൽ, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍, എം.ജെ. കുര്യൻ എന്നിവർ ആരോപിച്ചു.

സിഎച്ച്ആറിൽ കുറച്ചു ഭാഗം വനംവകുപ്പിന്‍റേതെന്ന റവന്യു മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം

കട്ടപ്പന: ഏലമലക്കുന്നുകളിലെ കുറച്ചു ഭാഗം വനം വകുപ്പിന് അവകാശപ്പെട്ടതാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന ജില്ലയിൽ കൃഷിഭൂമി വനമാക്കി മാറ്റാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. നെടുങ്കണ്ടത്ത് നടന്ന പട്ടയ മേളയിലാണ് റവന്യു മന്ത്രി വിവാദമായ പ്രഖ്യാപനം നടത്തിയത്.

ഇത് ജില്ലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സിഎച്ച്ആറിൽ ഏത് ഭാഗമാണ് വനം വകുപ്പിന് അവകാശപ്പെട്ടതെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കണം. കാലകാലങ്ങളായി സി എച്ച് ആറിൽ ഭൂമിയുടെ നിയന്ത്രണം റവന്യൂ വകുപ്പിനായിരുന്നു. മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമായിരുന്നു വനം വകുപ്പിന് ഉണ്ടായിരുന്നത്. വിവിധ കോടതികളിൽ വനം വകുപ്പ് നൽകിയ സ്റ്റാറ്റസ് റിപ്പോർട്ടിൽ ഈ കാര്യം വ്യക്തമാക്കിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇതിന് മാറ്റം വരുത്തിയതെന്ന് ജില്ലയിലെ ഇടതുനേതാക്കളും വ്യക്തമാക്കണം.

സിഎച്ച്ആർ റിസർവ് വനമാണെന്ന നിലപാട് സ്വീകരിച്ചത് പിണറായി സർക്കാരാണ്. രണ്ട് ലക്ഷം ഏക്കറിന് മുകളിൽ സിഎച്ച്ആർ ഭൂമി റിസർവ് വനമാണെന്ന് ഗ്രീൻ ട്രൈബ്യൂണലിൽ റവന്യു വകുപ്പ് സത്യവാങ്മൂലം നൽകിയത് ഇതിന്‍റെ ഭാഗമാണ്.

സിഎച്ച്ആർ വിഷയത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ യോഗം വിളിച്ചതിന്‍റെ പിറ്റേന്നു തന്നെ ഏലമലക്കുന്നുകൾ വനംവകുപ്പിന് അവകാശപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി ഇടുക്കിയിൽ വന്ന് പറഞ്ഞത് കർഷകരോടുള്ള വെല്ലുവിളിയാണ്.
വിഷയത്തിൽ ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമായതായും ബിജോ മാണി ആരോപിച്ചു.