ഇഎസ്എ കരട് വിജ്ഞാപനം: കട്ടപ്പന വില്ലേജിനെ ഒഴിവാക്കണമെന്ന്
Sunday, September 29, 2024 12:06 AM IST
കട്ടപ്പന: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനം ചെയ്തതിൽ കട്ടപ്പന വില്ലേജ് ഉൾപ്പെട്ടത് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് കട്ടപ്പന നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

കേരള സർക്കാർ പരിസ്ഥിതി വകുപ്പ് 21/12/2023 ൽ ഇറക്കിയ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതിനായി കട്ടപ്പന ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് രൂപീകരിച്ച പഞ്ചായത്തുതല പരിശോധന സമിതി പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു.

തുടർന്ന് കട്ടപ്പന വില്ലേജിനെ പൂർണമായും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുകയും പഞ്ചായത്തിനെ നഗരസഭയായി ഉയർത്തുകയും ചെയ്തു. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ കരടിൽ കട്ടപ്പന വില്ലേജ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരിക്കുകയാണ്.

52.77 ചതുരശ്ര കിലോമീറ്ററിൽ 65,000ത്തിലധികം ജനങ്ങൾ 34 വാർഡുകളിലായി തിങ്ങിപ്പർക്കുന്നതും നിരവധി ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, മോസ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ഉൾപ്പെടെ ടൗണ്‍ഷിപ്പോടു കൂടിയുള്ള ഹൈറേഞ്ചിലെ ഏക നഗരസഭയാണ് കട്ടപ്പന.

ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിൽ കട്ടപ്പന വില്ലേജിനെ ഒഴിവാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിഞ്ജാപനം ചെയ്ത കരടിൽ ഇടുക്കി താലൂക്കിൽ ഇഎസ്എയിൽ ഉൾപ്പെട്ട ഒൻപതു വില്ലേജിൽ കട്ടപ്പനയും ഉൾപ്പെട്ടിട്ടുണ്ട്. ഇതു പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കളക്ടർക്കു കത്തു നൽകിയത്.