ഞങ്ങളെ ദ്രോഹിക്കുന്നത് നിർത്തിക്കൂടേ: മർച്ചന്‍റ്സ് അസോ.
Sunday, September 29, 2024 12:06 AM IST
തൊടുപുഴ: അനധികൃത വിൽപ്പന നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കുന്നതിനു പകരം ലൈസൻസ് എടുത്തും നികുതി അടച്ചും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നഗരസഭയുടെ നടപടിയിൽ മർച്ചന്‍റ് അസോസിയേഷൻ പ്രതിഷേധിച്ചു.

നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഇതേ ഉത്പ്പന്നങ്ങളുമായി തട്ടുകടകളും വഴിയോരക്കച്ചവട സ്ഥാപനങ്ങളും വരുന്നത് തടയാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.

ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ മർച്ചന്‍റ്സ് അസോസിയേഷൻ തീരുമാനിച്ചു.

പൊതുപ്രവർത്തകരെന്ന പേരിൽ കടകളിൽ പിരിവു നടത്തുന്നവരും തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. പിരിവ് കൊടുത്തില്ലെങ്കിൽ കടയുടെ പേരിൽ വ്യാജ പരാതി കൊടുക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടപരിശോധന നടത്തി നിസാര കാരണത്തിന്‍റെ പേരിൽ പിഴയീടാക്കുന്നത് പതിവായിരിക്കുന്നതായും യോഗം ആരോപിച്ചു.

പ്രസിഡന്‍റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. നവാസ്, സാലി എസ്. മുഹമ്മദ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, ഷെരിഫ് സർഗം, കെ.പി. ശിവദാസ്, ജോസ് കളരിക്കൽ, എന്നിവർ പ്രസംഗിച്ചു.