കര്‍ഷകരുടെ പ്രശ്‌നം: ഇടപെടേണ്ടവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല: കേരള കോണ്‍ഗ്രസ്
Sunday, September 29, 2024 12:06 AM IST
നെടുങ്കണ്ടം: കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടവര്‍ കാര്യക്ഷമമായി ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ് ആരോപിച്ചു.
സിഎച്ച്ആര്‍ വനഭൂമിയാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വണ്‍ എര്‍ത്ത് വണ്‍ ലൈഫ് പോലുള്ള കപട പരിസ്ഥിതി സംഘടനകളുടെ താത്‍പര്യങ്ങളാണ് പലപ്പോഴും സര്‍ക്കാര്‍ പരിഗണിക്കുന്നത്. കോടതികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള വ്യാജ റിപ്പോര്‍ട്ടുകളും വ്യാജ ഉത്തരവുകളുമാണ് കോടതിയില്‍ എത്തുന്നത്. രജിസ്ട്രേഷന്‍ പോലും ഇല്ലാത്ത ഇത്തരം സംഘടനകളുടെ പിന്നില്‍ ആരാണെന്നും കേസുകള്‍ നടത്തുന്നതിനുള്ള ഫണ്ടുകള്‍ ഈ സംഘടനകള്‍ക്ക് എവിടുന്ന് ലഭിക്കുന്നു എന്നുമെല്ലാം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.

യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ജോജി ഇടപ്പള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ആന്‍റണി ആലഞ്ചേരി, നോബിള്‍ ജോസഫ്, ജോസ് പൊട്ടംപ്ലാക്കല്‍, ടി.വി. ജോസുകുട്ടി, ഒ.ടി. ജോണ്‍, എം.ജെ. കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.