മൂലമറ്റത്തെ ഓട്ടോ പാർക്കിംഗ് സംഘർഷത്തിലെത്തി
Saturday, September 28, 2024 5:58 AM IST
മൂലമറ്റം: ഓട്ടോ സ്റ്റാൻഡിൽ വാഹനം പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിന്‍റെ വക്കോളമെത്തി. ഒടുവിൽ പോലീസ് സംഘം എത്തിയതോടെയാണ് സംഘർഷം ഒഴിവായത്. മൂലമറ്റം വിദേശമദ്യശാലയ്ക്കു സമീപത്തെ ഓട്ടോ സ്റ്റാൻഡിലായിരുന്നു തർക്കം.

അറക്കുളം പഞ്ചായത്തിൽ ഓട്ടോക്കാർ ഇഷ്ടമുള്ളിടത്തെല്ലാം സ്റ്റാൻഡാക്കി മാറ്റുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതാണ് മൂലമറ്റത്ത് തർക്കത്തിന് കാരണമായത്. ഓട്ടോറിക്ഷകൾ വ്യാപാര സ്ഥാപനങ്ങൾക്കു മുന്പിൽ പാർക്ക് ചെയ്യുന്നതു കൊണ്ട് വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. പൊതുമരാമത്ത് റോഡിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡുകൾ അനുവദിക്കരുതെന്ന ഹൈക്കോടതി വിധിയും ഇവിടെ നടപ്പാകുന്നില്ല.

മൂലമറ്റത്ത് ടൗണിൽ ഒരു സ്റ്റാൻഡിനു മാത്രമാണ് അംഗീകാരമുള്ളത്. എന്നാൽ ടൗണിൽ പലയിടത്തും വാഹനം പാർക്ക് ചെയ്ത് സ്റ്റാൻഡാക്കി മാറ്റുകയാണ്.

കഴിഞ്ഞ ദിവസം കാഞ്ഞാർ എസ്ഐ ബൈജു പി. ബാബു ട്രാഫിക് അഡ്വൈസറി യോഗം പഞ്ചായത്ത് ഓഫീസിൽ വിളിച്ചുചേർത്തിരുന്നു. തുടർന്ന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. അടുത്ത മാസം 10ന് മുന്പ് പഞ്ചായത്തിലെ ഓട്ടോക്കാരുടെ സ്ഥിതി വിവരക്കണക്കുകൾ എടുക്കാനും അനധികൃത സ്റ്റാൻഡുകൾ നീക്കം ചെയ്യാനും തീരുമാനിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനും ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെയും ഒരു സ്റ്റാൻഡിൽ ഓട്ടം തുടങ്ങിയിട്ട് അത് മറിച്ചുവിറ്റ് പണം വാങ്ങിയ ശേഷം അടുത്ത സ്റ്റാൻഡിൽ സ്ഥാനം പിടിക്കാൻ നോക്കുന്നവരെയും പോലീസ് പിടികൂടുമെന്ന് എസ്ഐ പറഞ്ഞു.