കരം സ്വീകരിക്കുന്നില്ലെന്ന് ആദിവാസികൾ
Thursday, July 4, 2024 3:59 AM IST
ഉപ്പുതറ: പട്ടയമുണ്ടായിട്ടും പേരിൽ കൂട്ടി കരമടയ്ക്കാൻ കഴിയാതെ ആദിവാസിക്കുടുംബങ്ങൾ. അയ്യപ്പൻകോവിൽ ചേമ്പളംകുടിയിലെ ആറ് ആദിവാസി കുടുംബങ്ങളാണ് കരം അടയ്ക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്.

ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ചെറുതോണിയിൽ ഫെബ്രുവരിയിൽ നടന്ന പട്ടയമേളയിലാണ് ഈ കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത്.

പട്ടയം നൽകിയപ്പോൾ ഏഴു ദിവസത്തിനകം പേരിൽ കൂട്ടി കരമടയ്ക്കാമെന്നായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. അഞ്ച് മാസം പിന്നിട്ടിട്ടും ഭൂമി പേരിൽ കൂട്ടാനോ കരമടയ്ക്കാനോ കഴിഞ്ഞിട്ടില്ല. ഭൂമിയുടെ രേഖ താലൂക്കിൽ നിന്നും വില്ലേജിൽ എത്തിയില്ലെ ന്നും താലൂക്കിൽ എത്തുമ്പോൾ അവിടെയും രേഖയെത്തിയിട്ടില്ലെന്നുമാണ് മറുപടി.

കഴിഞ്ഞ അഞ്ച് മാസമായി പട്ടയ രേഖ കൈയിൽ വച്ച് റവന്യൂ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ കുടുംബങ്ങൾ. ജില്ലാ കളക്ടറെ നേരിൽക്കണ്ട് പരാതി സമർപ്പിച്ചുവെങ്കിലും നടപടിയുണ്ടായിട്ടില്ല.

കഴിഞ്ഞ 40 വർഷമായി ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായ കാത്തിരിപ്പ് തുടരുകയായിരുന്ന ആദിവാസികൾ പലതരത്തിൽ തഴയപ്പെട്ടെങ്കിലും അവരുടെ നിശ്ചയദാർഢ്യം കൊണ്ട് പട്ടയം കൈയിൽ കിട്ടി.

കരം അടയ്ക്കാൻ കഴിയാത്തതിനാൽ പുനർ കൃഷിക്ക് സഹായവും വായ്പയും ലഭിക്കില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പമാണ് ഇവരുടെ രേഖകൾ എത്താത്തതിന് കാരണമെന്നും കുടുംബങ്ങൾ ആരോപിക്കുന്നു.